ശ്രീനഗർ: ജമ്മു കാഷ്മീരിലെ തൽവാര മേഖലയിൽ ഗോരക്ഷാ പ്രവർത്തകരുടെ ആക്രമണത്തിൽ നാടോടി കുടുംബത്തിലെ കുട്ടികൾ അടക്കം അഞ്ചു പേർക്കു പരിക്ക്. പരിക്കേറ്റതിൽ ഒൻപതു വയസുള്ള പെണ്‍കുട്ടിയും ഉൾപ്പെടും.
നാടോടി കുടുംബം കന്നുകാലികളുമായി സഞ്ചരിക്കുന്പോഴായിരുന്നു ഗോരക്ഷാ പ്രവർത്തകരുടെ ആക്രമണം. ഇവരെ തടഞ്ഞു നിർത്തിയ ഗോ രക്ഷക് സംഘം അകാരണമായി മർദിക്കുകയായിരുന്നു.
നാടോടി കുടുംബം കൊണ്ടുപോയിരുന്ന പശു, ആട്, ചെമ്മരിയാട് എന്നിവയെ ഗോരക്ഷാസംഘം കൊണ്ടുപോയതായും ആരോപണമുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും അഞ്ചു പ്രതികളെ തിരിച്ചറിഞ്ഞെന്നും പോലീസ് പറഞ്ഞു.
നാടോടി കുടുംബം കന്നുകാലികളുമായി സഞ്ചരിക്കുന്പോഴായിരുന്നു ഗോരക്ഷാ പ്രവർത്തകരുടെ ആക്രമണം. ഇവരെ തടഞ്ഞു നിർത്തിയ ഗോ രക്ഷക് സംഘം അകാരണമായി മർദിക്കുകയായിരുന്നു.
നാടോടി കുടുംബം കൊണ്ടുപോയിരുന്ന പശു, ആട്, ചെമ്മരിയാട് എന്നിവയെ ഗോരക്ഷാസംഘം കൊണ്ടുപോയതായും ആരോപണമുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും അഞ്ചു പ്രതികളെ തിരിച്ചറിഞ്ഞെന്നും പോലീസ് പറഞ്ഞു.