ന്യൂഡൽഹി: സാന്പത്തിക കുറ്റവാളി വിജയ് മല്യയുടെ അറസ്റ്റുമായി ബന്ധപ്പെട്ടു നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നു കോണ്ഗ്രസ്. വെറും നാടകങ്ങൾക്കു പകരം, മല്യയെ നാടുകടത്താൻ ബ്രിട്ടനോട് ആവശ്യപ്പെടുകയാണു പ്രധാനമന്ത്രി മോദി ചെയ്യേണ്ടതെന്ന് എഐസിസി മാധ്യമ വിഭാഗം തലവൻ രണ്ദീപ് സുർജേവാല പറഞ്ഞു.
മൂന്നു വർഷത്തോളം കോണ്ഗ്രസ് നടത്തിയ ശക്തമായ സമ്മർദത്തിനൊടുവിലാണു മല്യയെ വിട്ടുകിട്ടണമെന്നെങ്കിലും സർക്കാർ ബ്രിട്ടനോട് ആവശ്യപ്പെടാൻ തയാറായത്. മല്യയെ നാടു കടക്കാൻ അനുവദിച്ചശേഷം അദ്ദേഹത്തെ വിട്ടു നൽകണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ടതിനു പകരം നാടുകടത്താനായിരുന്നു ആവശ്യപ്പെടേണ്ടിയിരുന്നത്. നാടുകടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിൽ മല്യയെ വേഗത്തിൽ ഇന്ത്യക്കു വിട്ടുകിട്ടുമായിരുന്നു.
2015 ജൂലൈയിലാണ് വിജയ് മല്യക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. അപ്പോൾ തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാൽ മോദി സർക്കാർ അതിനു തയാറായില്ല. പകരം മല്യയെ രക്ഷപ്പെടാൻ അനുവദിക്കുകയായിരുന്നു. അറസ്റ്റിലായെങ്കിലും മല്യയെ ഇന്ത്യയിലെത്തിക്കാൻ ഇനിയും വർഷങ്ങൾ എടുത്തേക്കും. വിട്ടുകിട്ടുന്നതിന്റെ ആദ്യപടി മാത്രമാണ് അറസ്റ്റ്.
അറസ്റ്റ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ തന്നെ മല്യക്ക് ജാമ്യവും ലഭിച്ചു. അദ്ദേഹത്തിനു വേഗത്തിൽ ജാമ്യം ലഭിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതായിരുന്നു.
ഇങ്ങനെയാണോ മല്യയെ വേഗത്തിൽ ഇന്ത്യയിലെത്തിക്കുന്നതെന്ന് സുർജേവാല ചോദിച്ചു.
മൂന്നു വർഷത്തോളം കോണ്ഗ്രസ് നടത്തിയ ശക്തമായ സമ്മർദത്തിനൊടുവിലാണു മല്യയെ വിട്ടുകിട്ടണമെന്നെങ്കിലും സർക്കാർ ബ്രിട്ടനോട് ആവശ്യപ്പെടാൻ തയാറായത്. മല്യയെ നാടു കടക്കാൻ അനുവദിച്ചശേഷം അദ്ദേഹത്തെ വിട്ടു നൽകണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ടതിനു പകരം നാടുകടത്താനായിരുന്നു ആവശ്യപ്പെടേണ്ടിയിരുന്നത്. നാടുകടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിൽ മല്യയെ വേഗത്തിൽ ഇന്ത്യക്കു വിട്ടുകിട്ടുമായിരുന്നു.
2015 ജൂലൈയിലാണ് വിജയ് മല്യക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. അപ്പോൾ തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാൽ മോദി സർക്കാർ അതിനു തയാറായില്ല. പകരം മല്യയെ രക്ഷപ്പെടാൻ അനുവദിക്കുകയായിരുന്നു. അറസ്റ്റിലായെങ്കിലും മല്യയെ ഇന്ത്യയിലെത്തിക്കാൻ ഇനിയും വർഷങ്ങൾ എടുത്തേക്കും. വിട്ടുകിട്ടുന്നതിന്റെ ആദ്യപടി മാത്രമാണ് അറസ്റ്റ്.
അറസ്റ്റ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ തന്നെ മല്യക്ക് ജാമ്യവും ലഭിച്ചു. അദ്ദേഹത്തിനു വേഗത്തിൽ ജാമ്യം ലഭിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതായിരുന്നു.
ഇങ്ങനെയാണോ മല്യയെ വേഗത്തിൽ ഇന്ത്യയിലെത്തിക്കുന്നതെന്ന് സുർജേവാല ചോദിച്ചു.