കാബൂൾ: വടക്കൻ അഫ്ഗാൻ നഗരമായ മസാർ ഇ ഷരീഫിലെ സൈനികത്താവളത്തിൽ താലിബാൻ ഭീകരർ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 140 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. അടുത്തകാലത്ത് അഫ്ഗാൻ സൈനികത്താവളത്തിലുണ്ടാവുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. നാറ്റോ ഉപദേഷ്ടാക്കൾ ഉൾപ്പെടെ നിരവധി വിദേശ സൈനികരും താവളത്തിൽ ഉണ്ടായിരുന്നു. വിദേശികൾക്ക് ജീവഹാനി നേരിട്ടിട്ടുണ്ടോ എന്നു വ്യക്തമല്ല. ഭീകരർക്ക് താവളത്തിലെ ചിലരുടെ സഹായം ലഭിച്ചുവെന്ന് സൂചനയുണ്ട്. യന്ത്രത്തോക്കു ഘടിപ്പിച്ച രണ്ടു ട്രക്കുകളിൽ പട്ടാള യൂണിഫോമിലെത്തിയ ഭീകരർ താവളത്തിലെ സൈനികർക്കു നേരെ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന മോസ്കിലും ഭക്ഷണശാലയിലും ഭീകർ കടന്നു കയറി കണ്ണിൽ കണ്ടവരെയെല്ലാം വെടിവച്ചുകൊലപ്പെടുത്തിയെന്ന് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുഹമ്മദ് ഹൂസൈൻ എന്ന സൈനിക ഓഫീസർ പറഞ്ഞു. പത്തോളം ഭീകരരാണ് ആക്രമണം നടത്തിയതെന്നും സൈനികരും ഭീകരരും തമ്മിൽ വെടിവയ്പു നടന്നെന്നും റിപ്പോർട്ടുണ്ട്. എല്ലാ ഭീകരരും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാൻ നേതൃത്വം പ്രസ്താവന പുറപ്പെടുവിച്ചു.
ബോംബുകളുടെ അമ്മയെന്നു വിശേഷിപ്പിക്കപ്പെടുന്ന മോബ് പ്രയോഗിച്ച് നൂറോളം ഭീകരരെ അഫ്ഗാനിസ്ഥാനിൽ അമേരിക്ക വകവരുത്തി ദിവസങ്ങൾക്കകമാണ് മസാർ ഇ ഷരീഫ് സൈനികത്താവളത്തിൽ താലിബാൻ ആക്രമണം നടത്തിയതെന്നതു ശ്രദ്ധേയമാണ്. ആണവേതര ബോംബുകളിൽ ഏറ്റവും വലുതാണ് മോബ്. ഇന്നലെ മസാർ ഇ ഷരീഫ് സന്ദർശിച്ച അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി ആശുപത്രിയിലെത്തി പരിക്കേറ്റവരെ ആശ്വസിപ്പിച്ചു. ഭീകരരെ സധൈര്യം നേരിട്ട അഫ്ഗാൻ സൈനികരെ യുഎസ് കമാൻഡർ ജനറൽ ജോൺ നിക്കോൾസൺ പ്രശംസിച്ചു.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. നാറ്റോ ഉപദേഷ്ടാക്കൾ ഉൾപ്പെടെ നിരവധി വിദേശ സൈനികരും താവളത്തിൽ ഉണ്ടായിരുന്നു. വിദേശികൾക്ക് ജീവഹാനി നേരിട്ടിട്ടുണ്ടോ എന്നു വ്യക്തമല്ല. ഭീകരർക്ക് താവളത്തിലെ ചിലരുടെ സഹായം ലഭിച്ചുവെന്ന് സൂചനയുണ്ട്. യന്ത്രത്തോക്കു ഘടിപ്പിച്ച രണ്ടു ട്രക്കുകളിൽ പട്ടാള യൂണിഫോമിലെത്തിയ ഭീകരർ താവളത്തിലെ സൈനികർക്കു നേരെ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന മോസ്കിലും ഭക്ഷണശാലയിലും ഭീകർ കടന്നു കയറി കണ്ണിൽ കണ്ടവരെയെല്ലാം വെടിവച്ചുകൊലപ്പെടുത്തിയെന്ന് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുഹമ്മദ് ഹൂസൈൻ എന്ന സൈനിക ഓഫീസർ പറഞ്ഞു. പത്തോളം ഭീകരരാണ് ആക്രമണം നടത്തിയതെന്നും സൈനികരും ഭീകരരും തമ്മിൽ വെടിവയ്പു നടന്നെന്നും റിപ്പോർട്ടുണ്ട്. എല്ലാ ഭീകരരും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാൻ നേതൃത്വം പ്രസ്താവന പുറപ്പെടുവിച്ചു.
ബോംബുകളുടെ അമ്മയെന്നു വിശേഷിപ്പിക്കപ്പെടുന്ന മോബ് പ്രയോഗിച്ച് നൂറോളം ഭീകരരെ അഫ്ഗാനിസ്ഥാനിൽ അമേരിക്ക വകവരുത്തി ദിവസങ്ങൾക്കകമാണ് മസാർ ഇ ഷരീഫ് സൈനികത്താവളത്തിൽ താലിബാൻ ആക്രമണം നടത്തിയതെന്നതു ശ്രദ്ധേയമാണ്. ആണവേതര ബോംബുകളിൽ ഏറ്റവും വലുതാണ് മോബ്. ഇന്നലെ മസാർ ഇ ഷരീഫ് സന്ദർശിച്ച അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി ആശുപത്രിയിലെത്തി പരിക്കേറ്റവരെ ആശ്വസിപ്പിച്ചു. ഭീകരരെ സധൈര്യം നേരിട്ട അഫ്ഗാൻ സൈനികരെ യുഎസ് കമാൻഡർ ജനറൽ ജോൺ നിക്കോൾസൺ പ്രശംസിച്ചു.