ന്യൂഡൽഹി: മൂന്നാറിൽ കൈയേറ്റമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെ. പരിസ്ഥിതി പ്രശ്നമായതിനാലാണ് കേന്ദ്രം ഇടപെടുന്നത്. കൈയേറ്റങ്ങളെക്കുറിച്ച് ഏതു തരം അന്വേഷണം നടത്തുമെന്ന് ഉടൻ തീരുമാനിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മൂന്നാറിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അടക്കമുള്ള കേരള നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്നാർ അപകടാവസ്ഥയിലാണെന്നു കഴിഞ്ഞ ദിവസം സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി സി.ആർ. ചൗധരി റിപ്പോർട്ട് നൽകിയിരുന്നു. അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം പോലും അസാധ്യമാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അതേസമയം, കൈയേറ്റഭൂമിയിലെ കുരിശ് പൊളിച്ചുമാറ്റിയതിൽ ക്രൈസ്തവ സഭകൾക്കില്ലാത്ത വികാരം മുഖ്യമന്ത്രി എന്തിനാണ് പ്രകടിപ്പിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു. കൈയേറ്റങ്ങളെ കൈയേറ്റമായി കണക്കാക്കണം. ഇക്കാര്യത്തിൽ മത, രാഷ്ട്രീയ വിവേചനം പാടില്ല. സ്പിരിറ്റ് ഇൻ ജീസസുമായി മുഖ്യമന്ത്രിക്കുള്ള അവിശുദ്ധബന്ധം അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. മൂന്നാർ സന്ദർശിച്ചു നിജസ്ഥിതി മനസിലാക്കി റിപ്പോർട്ട് നൽകാൻ കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.
മൂന്നാർ അപകടാവസ്ഥയിലാണെന്നു കഴിഞ്ഞ ദിവസം സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി സി.ആർ. ചൗധരി റിപ്പോർട്ട് നൽകിയിരുന്നു. അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം പോലും അസാധ്യമാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അതേസമയം, കൈയേറ്റഭൂമിയിലെ കുരിശ് പൊളിച്ചുമാറ്റിയതിൽ ക്രൈസ്തവ സഭകൾക്കില്ലാത്ത വികാരം മുഖ്യമന്ത്രി എന്തിനാണ് പ്രകടിപ്പിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു. കൈയേറ്റങ്ങളെ കൈയേറ്റമായി കണക്കാക്കണം. ഇക്കാര്യത്തിൽ മത, രാഷ്ട്രീയ വിവേചനം പാടില്ല. സ്പിരിറ്റ് ഇൻ ജീസസുമായി മുഖ്യമന്ത്രിക്കുള്ള അവിശുദ്ധബന്ധം അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. മൂന്നാർ സന്ദർശിച്ചു നിജസ്ഥിതി മനസിലാക്കി റിപ്പോർട്ട് നൽകാൻ കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.