തിരുപ്പതി: ആന്ധ്രപ്രദേശിൽ മണൽമാഫിയയ്ക്കെതിരേ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധസമരം നടത്തിയ കർഷകർക്കിടയിലേക്കു ലോറി പാഞ്ഞുകയറി 20 പേർ മരിച്ചു. പത്തുപേർക്കു പരിക്കേറ്റു.
തിരുപ്പതിയിൽനിന്ന് 20 കിലോമീറ്റർ അകലെ യെർപേഡു പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധസമരം നടത്തിയ 100 ഓളം കർഷകർക്കിടയിലേക്കാണു ലോറി നിയന്ത്രണംവിട്ടു പാഞ്ഞുകയറിയത്. മുനഗലപാലം ഗ്രാമത്തിലെ അനധികൃത മണൽ ഖനനത്തിനെതിരേ പോലീസ് സ്റ്റേഷനു മുന്നിൽ കർഷകർ പ്രതിഷേധ ധർണ നടത്തുകയായിരുന്നെന്നുചിറ്റൂർ അർബൻ എസ്പി ജയലക്ഷ്മി പറഞ്ഞു.
സർക്കിൾ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ എന്നിവരുമായി പ്രതിഷേധക്കാർ പോലീസ് സ്റ്റേഷനു പുറത്ത് ഹൈവേയിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണു ലോറി പാഞ്ഞുകറിയത്. പോലീസ് സ്റ്റേഷനു സമീപത്തെ ഗ്രാമീൺ ബാങ്കിനു മുൻവശത്തെ ഹൈ ടെൻഷൻ ഇലക്ട്രിക്കൽ പോസ്റ്റും തട്ടുകടകളും തകർത്താണ് ലോറി നിന്നത്. ലോറിക്കടിയിൽപെട്ടും വൈദ്യുതി ലൈനിൽനിന്നു ഷോക്കേറ്റുമാണ് ആളുകൾ മരിച്ചത്.
ആറു പേർ ലോറി കയറിയും 14 പേർ വൈദ്യുതാഘാതമേറ്റുമാണു മരിച്ചതെന്ന് റെനിഗുണ്ട പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് നഞ്ചുടപ്പ പറഞ്ഞു. ചിന്നിച്ചിതറിയ നിലയിലും കത്തിക്കരിഞ്ഞ അവസ്ഥയിലുമായിരുന്നു മൃതദേഹങ്ങൾ. പരിക്കേറ്റവരിൽ സിഐയും എസ്ഐയും പോലീസുകാരും പെടുന്നു. പരിക്കേറ്റവരെ റുയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനധികൃത മണൽ ഖനനത്തെത്തുടർന്ന് എംആർഒ ഓഫീസിനു മിന്നിൽ പ്രതിഷേധ സമരം നടത്താണ് മനഗലപാലം ഗ്രാമവാസികൾ യെർപേഡുവിൽ എത്തിയത്. എംആർഒ ഓഫീസിൽ ഇല്ലാത്തതിനാൽ പ്രതിഷേധം പോലീസ് സ്റ്റേഷനു മുന്നിലേക്ക് മാറ്റുകയായിരുന്നു.
അപകടത്തിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. മന്ത്രി അമർനാഥ് റെഡ്ഡി പ്രദേശത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.
തിരുപ്പതിയിൽനിന്ന് 20 കിലോമീറ്റർ അകലെ യെർപേഡു പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധസമരം നടത്തിയ 100 ഓളം കർഷകർക്കിടയിലേക്കാണു ലോറി നിയന്ത്രണംവിട്ടു പാഞ്ഞുകയറിയത്. മുനഗലപാലം ഗ്രാമത്തിലെ അനധികൃത മണൽ ഖനനത്തിനെതിരേ പോലീസ് സ്റ്റേഷനു മുന്നിൽ കർഷകർ പ്രതിഷേധ ധർണ നടത്തുകയായിരുന്നെന്നുചിറ്റൂർ അർബൻ എസ്പി ജയലക്ഷ്മി പറഞ്ഞു.
സർക്കിൾ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ എന്നിവരുമായി പ്രതിഷേധക്കാർ പോലീസ് സ്റ്റേഷനു പുറത്ത് ഹൈവേയിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണു ലോറി പാഞ്ഞുകറിയത്. പോലീസ് സ്റ്റേഷനു സമീപത്തെ ഗ്രാമീൺ ബാങ്കിനു മുൻവശത്തെ ഹൈ ടെൻഷൻ ഇലക്ട്രിക്കൽ പോസ്റ്റും തട്ടുകടകളും തകർത്താണ് ലോറി നിന്നത്. ലോറിക്കടിയിൽപെട്ടും വൈദ്യുതി ലൈനിൽനിന്നു ഷോക്കേറ്റുമാണ് ആളുകൾ മരിച്ചത്.
ആറു പേർ ലോറി കയറിയും 14 പേർ വൈദ്യുതാഘാതമേറ്റുമാണു മരിച്ചതെന്ന് റെനിഗുണ്ട പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് നഞ്ചുടപ്പ പറഞ്ഞു. ചിന്നിച്ചിതറിയ നിലയിലും കത്തിക്കരിഞ്ഞ അവസ്ഥയിലുമായിരുന്നു മൃതദേഹങ്ങൾ. പരിക്കേറ്റവരിൽ സിഐയും എസ്ഐയും പോലീസുകാരും പെടുന്നു. പരിക്കേറ്റവരെ റുയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനധികൃത മണൽ ഖനനത്തെത്തുടർന്ന് എംആർഒ ഓഫീസിനു മിന്നിൽ പ്രതിഷേധ സമരം നടത്താണ് മനഗലപാലം ഗ്രാമവാസികൾ യെർപേഡുവിൽ എത്തിയത്. എംആർഒ ഓഫീസിൽ ഇല്ലാത്തതിനാൽ പ്രതിഷേധം പോലീസ് സ്റ്റേഷനു മുന്നിലേക്ക് മാറ്റുകയായിരുന്നു.
അപകടത്തിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. മന്ത്രി അമർനാഥ് റെഡ്ഡി പ്രദേശത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.