മധുര: പ്രമുഖ തമിഴ്നടൻ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച ദന്പതികളുടെ വാദം മദ്രാസ് ഹൈക്കോടതി തള്ളി. മതിയായ തെളിവുകളില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും ബോധ്യമായതിനാൽ കേസ് തള്ളിക്കളയുകയാണെന്നു മധുര ബെഞ്ചിലെ ജസ്റ്റീസ് പി.എൻ. പ്രകാശ് പറഞ്ഞു.
സ്കൂളിൽ പഠിക്കുന്പോൾ സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായി മകൻ ചൈന്നൈയിലേക്കു പോയതാണ്. പിന്നീട് വിവരമൊന്നുമില്ല. ധനുഷിന്റെ സിനിമ കാണാനിടയായപ്പോൾ മകനെ തിരിച്ചറിയുകയായിരുന്നെന്നും ഇവർ പറയുന്നു. ചെന്നൈയിലെത്തി ധനുഷിനെ കാണാനുള്ള ഇവരുടെ ശ്രമം പരാജയപ്പെട്ടിരുന്നു.
മേലൂർ മജിസ്ട്രേറ്റ് കോടതിയിൽ ധനുഷിനെതിരേയുള്ള നിയമനടപടികൾ നിർത്തിവയ്ക്കാൻ മദ്രാസ് ഹൈക്കോടതി മാർച്ച് രണ്ടിന് ഉത്തരവിട്ടിരുന്നു. ധനുഷിന്റെ കൈമുട്ടിൽ കറുത്ത അടയാളവും തോളിൽ മറുകും ഉണ്ടെന്നായിരുന്നു ദന്പതികൾ ഹാജരാക്കിയ സ്കൂൾ സർട്ടിഫിക്കറ്റിലുണ്ടായിരുന്നത്. എന്നാൽ, പരിശോധനയിൽ ഇവയൊന്നും കണ്ടെത്താനായില്ല.
സ്കൂളിൽ പഠിക്കുന്പോൾ സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായി മകൻ ചൈന്നൈയിലേക്കു പോയതാണ്. പിന്നീട് വിവരമൊന്നുമില്ല. ധനുഷിന്റെ സിനിമ കാണാനിടയായപ്പോൾ മകനെ തിരിച്ചറിയുകയായിരുന്നെന്നും ഇവർ പറയുന്നു. ചെന്നൈയിലെത്തി ധനുഷിനെ കാണാനുള്ള ഇവരുടെ ശ്രമം പരാജയപ്പെട്ടിരുന്നു.
മേലൂർ മജിസ്ട്രേറ്റ് കോടതിയിൽ ധനുഷിനെതിരേയുള്ള നിയമനടപടികൾ നിർത്തിവയ്ക്കാൻ മദ്രാസ് ഹൈക്കോടതി മാർച്ച് രണ്ടിന് ഉത്തരവിട്ടിരുന്നു. ധനുഷിന്റെ കൈമുട്ടിൽ കറുത്ത അടയാളവും തോളിൽ മറുകും ഉണ്ടെന്നായിരുന്നു ദന്പതികൾ ഹാജരാക്കിയ സ്കൂൾ സർട്ടിഫിക്കറ്റിലുണ്ടായിരുന്നത്. എന്നാൽ, പരിശോധനയിൽ ഇവയൊന്നും കണ്ടെത്താനായില്ല.