+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഹിനൂർ രത്നത്തിനുവേണ്ടി ഉത്തരവ് പുറപ്പെടുവിക്കാനാവില്ല: സുപ്രീംകോടതി

ന്യൂഡൽഹി: ബ്രിട്ടനിലുള്ള കോഹിനൂർ രത്നം തിരികെ കൊണ്ടുവരുന്നതിനോ അത് അവിടെ ലേലം ചെയ്യരുതെന്നോ ഉള്ള ഒരു ഉത്തരവും പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീംകോടതി.
കോഹിനൂർ രത്നത്തിനുവേണ്ടി ഉത്തരവ് പുറപ്പെടുവിക്കാനാവില്ല: സുപ്രീംകോടതി
ന്യൂഡൽഹി: ബ്രിട്ടനിലുള്ള കോഹിനൂർ രത്നം തിരികെ കൊണ്ടുവരുന്നതിനോ അത് അവിടെ ലേലം ചെയ്യരുതെന്നോ ഉള്ള ഒരു ഉത്തരവും പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീംകോടതി. കോഹിനൂർ ഇപ്പോൾ മറ്റൊരു രാജ്യത്തിന്‍റെ കൈവശമാണ്. അതിനാൽ, ഏതു തരത്തിലുള്ള ഉത്തരവാണ് ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കാനാവുകയെന്നും ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് ഹർജിക്കാരോടു ചോദിച്ചു.

ബ്രിട്ടീഷുകാരുടെ പക്കലുള്ള കോഹിനൂർ രത്നവും ടിപ്പു സുൽത്താന്‍റെ വാളും മോതിരവുമടക്കമുള്ള പുരാവസ്തുക്കൾ തിരിച്ചുവാങ്ങണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യാ ഹ്യൂമൻ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റീസ് ഫ്രണ്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ബ്രിട്ടനിലുള്ള രത്നത്തിൽ ഒരു അവകാശവാദവും ഉന്നയിക്കാനാവില്ലെന്നു കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ കോടതി, ഇത് ഏതെങ്കിലും ഉത്തരവുകളിലൂടെ നടപ്പിലാക്കാനാകാത്ത കാര്യമാണെന്നും നയതന്ത്ര തലത്തിൽ നടത്തുന്ന നീക്കം കൊണ്ടേ കാര്യമുള്ളൂ വെന്നും വ്യക്തമാക്കി.

രത്നം ബ്രിട്ടൻ മോഷ്ടിച്ചതോ ബലപ്രയോഗത്തിലൂടെ തട്ടിയെടുത്തതോ അല്ല. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കന്പനിക്ക് മഹാരാജ രഞ്ജിത് സിംഗ് സമ്മാനമായി നൽകിയതാണെന്നും കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്‍റെ നിലപാടായി സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ അറിയിച്ചു. ബ്രിട്ടീഷ് ഗവർണറായിരുന്ന ഡൽഹൗസി പ്രഭു ആണ് 1850ൽ പഞ്ചാബിലെ മഹാരാജ രഞ്ജിത് സിംഗിൽ നിന്നു വിക്ടോറിയ രാജ്ഞിക്കു വേണ്ടി സമ്മാനമായി രത്നം സ്വീകരിച്ചത് ഇതിനു വേണ്ടി ഡൽഹൗസി സമ്മർദം ചെലുത്തിയിരുന്നതായും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.