ചെന്നൈ: ഭരണത്തിലിരിക്കുന്ന അണ്ണാ ഡിഎംകെ-അമ്മ വിഭാഗത്തിലെ ചില പ്രമുഖരുടെ അഭിപ്രായ പ്രകടനത്തെത്തുടർന്ന് മങ്ങലേറ്റ ഇപിഎസ്-ഒപിഎസ് വിഭാഗങ്ങളുടെ ലയനനീക്കത്തിന് വീണ്ടും ജീവൻ വച്ചു. ഒ. പനീർശെൽവം പക്ഷവുമായി ലയനചർച്ച നടത്താനായി മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പ്രത്യേക സംഘത്തെ നിയോഗിച്ചു. പാർട്ടി രാജ്യസഭാ അംഗം ആർ. വൈത്യലിംഗത്തിന്റെ നേതൃത്വത്തിലാണു ഏഴംഗ സംഘം. മുതിർന്ന മന്ത്രിമാരായ പി. തങ്കമണി, കെ.എ. സെങ്കോട്ടയ്യൻ, എസ്.പി. വേലുമണി, ദിണ്ടിഗൽ ശ്രീനിവാസൻ, ഡി. ജയകുമാർ, സി.വി. ഷൺമുഖം എന്നിവരും ഇപിഎസിന്റെ പ്രത്യേക സംഘത്തിലുള്ളതായാണ് സൂചന.
ഇപിഎസ് പ്രത്യേക ദൗത്യസംഘത്തെ രൂപീകരിച്ചതിനു പിന്നാലെ തങ്ങളുടെ കമ്മിറ്റിക്ക് രൂപം നല്കുമെന്ന് പനീർശെൽവം പക്ഷവും അറിയിച്ചു. അണ്ണാ ഡിഎംകെ ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന മുതിർന്ന മന്ത്രിമാരുടെ യോഗത്തിനുശേഷമാണ് ഏഴംഗ സംഘത്തെ ചർച്ചയ്ക്കു നിയോഗിച്ചത്. പാർട്ടിയെയും സർക്കാരിനെയും രക്ഷിക്കാൻ നിബന്ധനകളില്ലാത്ത ചർച്ചയ്ക്കു തയാറാണെന്ന് ഭരണ കക്ഷി അറിയിച്ചിരുന്നു.
എന്നാൽ, അടുത്ത നാല് വർഷവും അമ്മ വിഭാഗം സർക്കാരിനെ നയിക്കുമെന്നും പാർട്ടിയുടെ രണ്ടില ചിഹ്നം തിരിച്ചു കിട്ടണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതായത് മുഖ്യമന്ത്രിയായി പളനിസ്വാമി തുടരുകയും പനീർശെൽവം പാർട്ടി തലപ്പത്തേക്ക് വരുകയും ചെയ്യണം. രണ്ടില ചിഹ്നത്തിനായി ഇരു പക്ഷവും അവകാശവാദം ഉന്നയിച്ചതിനാൽ അന്തിമ തീരുമാനം തെരഞ്ഞെടുപ്പു കമ്മീഷൻ താത്കാലികമായി നീട്ടിയിരിക്കുകയാണ്.
മന്ത്രി ജയകുമാറിന്റെ പ്രതികരണം ചർച്ചകൾ ഒരുഘട്ടത്തിൽ വഴിമുട്ടാനിടയാക്കിയ പശ്ചാത്തലത്തിൽ മന്ത്രിമാർ തങ്ങളുടെ അഭിപ്രായപ്രകടനം മാധ്യമങ്ങളിലൂടെ നടത്തുന്നതിനെ പളനിസ്വാമി വിലക്കി. പനീർശെൽവം പക്ഷവുമായി ഏതു സമയവും ചർച്ചയ്ക്കു തയാറാണെന്ന് മന്ത്രി വേലുമണി പറഞ്ഞു.ഇപിഎസ് വിഭാഗവുമായുള്ള ചർച്ചയ്ക്കുള്ള ഒപിഎസ് ക്യാന്പിലെ അംഗങ്ങളുടെ പേര് വൈകാതെ പ്രഖ്യാപിക്കുമെന്നു പനീർശെൽവത്തിന്റെ അനുയായി കെ.പി. മുനുസ്വാമി അറിയിച്ചു.
ശശികലയെയും ദിനകരനെയും ശശികല കുടുംബത്തിലെ 30പേരെയും പാർട്ടിയിൽനിന്ന് ഔദ്യോഗികമായി പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പാർട്ടിപദവികളിൽനിന്ന് ഒഴിവാക്കപ്പെട്ട അണ്ണാ ഡിഎംകെ-അമ്മ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരന്റെ വസതിയിൽ ഇന്നലെ കാര്യമായ നീക്കങ്ങളൊന്നും നടന്നില്ലെന്നാണു സൂ
ചന.
ഇപിഎസ് പ്രത്യേക ദൗത്യസംഘത്തെ രൂപീകരിച്ചതിനു പിന്നാലെ തങ്ങളുടെ കമ്മിറ്റിക്ക് രൂപം നല്കുമെന്ന് പനീർശെൽവം പക്ഷവും അറിയിച്ചു. അണ്ണാ ഡിഎംകെ ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന മുതിർന്ന മന്ത്രിമാരുടെ യോഗത്തിനുശേഷമാണ് ഏഴംഗ സംഘത്തെ ചർച്ചയ്ക്കു നിയോഗിച്ചത്. പാർട്ടിയെയും സർക്കാരിനെയും രക്ഷിക്കാൻ നിബന്ധനകളില്ലാത്ത ചർച്ചയ്ക്കു തയാറാണെന്ന് ഭരണ കക്ഷി അറിയിച്ചിരുന്നു.
എന്നാൽ, അടുത്ത നാല് വർഷവും അമ്മ വിഭാഗം സർക്കാരിനെ നയിക്കുമെന്നും പാർട്ടിയുടെ രണ്ടില ചിഹ്നം തിരിച്ചു കിട്ടണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതായത് മുഖ്യമന്ത്രിയായി പളനിസ്വാമി തുടരുകയും പനീർശെൽവം പാർട്ടി തലപ്പത്തേക്ക് വരുകയും ചെയ്യണം. രണ്ടില ചിഹ്നത്തിനായി ഇരു പക്ഷവും അവകാശവാദം ഉന്നയിച്ചതിനാൽ അന്തിമ തീരുമാനം തെരഞ്ഞെടുപ്പു കമ്മീഷൻ താത്കാലികമായി നീട്ടിയിരിക്കുകയാണ്.
മന്ത്രി ജയകുമാറിന്റെ പ്രതികരണം ചർച്ചകൾ ഒരുഘട്ടത്തിൽ വഴിമുട്ടാനിടയാക്കിയ പശ്ചാത്തലത്തിൽ മന്ത്രിമാർ തങ്ങളുടെ അഭിപ്രായപ്രകടനം മാധ്യമങ്ങളിലൂടെ നടത്തുന്നതിനെ പളനിസ്വാമി വിലക്കി. പനീർശെൽവം പക്ഷവുമായി ഏതു സമയവും ചർച്ചയ്ക്കു തയാറാണെന്ന് മന്ത്രി വേലുമണി പറഞ്ഞു.ഇപിഎസ് വിഭാഗവുമായുള്ള ചർച്ചയ്ക്കുള്ള ഒപിഎസ് ക്യാന്പിലെ അംഗങ്ങളുടെ പേര് വൈകാതെ പ്രഖ്യാപിക്കുമെന്നു പനീർശെൽവത്തിന്റെ അനുയായി കെ.പി. മുനുസ്വാമി അറിയിച്ചു.
ശശികലയെയും ദിനകരനെയും ശശികല കുടുംബത്തിലെ 30പേരെയും പാർട്ടിയിൽനിന്ന് ഔദ്യോഗികമായി പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പാർട്ടിപദവികളിൽനിന്ന് ഒഴിവാക്കപ്പെട്ട അണ്ണാ ഡിഎംകെ-അമ്മ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരന്റെ വസതിയിൽ ഇന്നലെ കാര്യമായ നീക്കങ്ങളൊന്നും നടന്നില്ലെന്നാണു സൂ
ചന.