ന്യൂഡൽഹി: മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കമൽനാഥ് ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ടു കമൽനാഥുമായി ചർച്ചകളോ കൂടിക്കാഴ്ചയോ നടത്തിയിട്ടില്ലെന്നും ചൗഹാൻ വ്യക്തമാക്കി.
ബിജെപിക്ക് ഇപ്പോൾ ഒരു കമൽ(താമര) ഉണ്ട്. ഈ സാഹചര്യത്തിൽ കമൽനാഥിനെ ആവശ്യമില്ല. കോൺഗ്രസിലെ കമൽനാഥിന്റെ എതിരാളികളാകാം വാർത്തയ്ക്കു പിന്നിൽ- ചൗഹാൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കമൽനാഥ് ബിജെപിയിൽ ചേരുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഈ റിപ്പോർട്ടുകൾ കമൽനാഥ് നിഷേധിച്ചിരുന്നു. ഇന്നലെ ഹരിയാനയിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലും കമൽനാഥ് പങ്കെടുത്തിരുന്നു.
ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണു കമൽനാഥ്.
ബിജെപിക്ക് ഇപ്പോൾ ഒരു കമൽ(താമര) ഉണ്ട്. ഈ സാഹചര്യത്തിൽ കമൽനാഥിനെ ആവശ്യമില്ല. കോൺഗ്രസിലെ കമൽനാഥിന്റെ എതിരാളികളാകാം വാർത്തയ്ക്കു പിന്നിൽ- ചൗഹാൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കമൽനാഥ് ബിജെപിയിൽ ചേരുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഈ റിപ്പോർട്ടുകൾ കമൽനാഥ് നിഷേധിച്ചിരുന്നു. ഇന്നലെ ഹരിയാനയിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലും കമൽനാഥ് പങ്കെടുത്തിരുന്നു.
ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണു കമൽനാഥ്.