ഫൈസാബാദ്: ബാബറി മസ്ജിദ് തകർക്കാൻ കർസേവകരെ ഇളക്കിവിട്ടത് എൽ.കെ. അഡ്വാനിയല്ലെന്നും അതു ചെയ്തതു താനാണെന്നും മുൻ ബിജെപി എംപി രാം വിലാസ് വേദാന്തി. സംഭവവുമായി അഡ്വാനി, മുരളി മനോഹർ ജോഷി. രാജാമാതാ വിജയരാജെ സിന്ധ്യ എന്നിവർക്ക് ഒരു ബന്ധവുമില്ലെന്നും വേദാന്തി പറഞ്ഞു. ബാബറി മസ്ജിദ് കേസിൽ അഡ്വാനി അടക്കമുള്ള നേതാക്കൾ വിചാരണ നേരിടണമെന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ബാബറി മസ്ജിദ് തകർക്കപ്പെടുന്പോൾ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകനായിരുന്നു വേദാന്തി.
താനും മുൻ ബിജെപി എംപി മഹന്ത് അവൈദ്യനാഥ്, വിഎച്ച്പി നേതാവ് അശോക് സിംഘാൾ എന്നിവരും ബാബറി മസ്ജിദ് തകർക്കാൻ കർസേവകരോട് ആവശ്യപ്പെടുകയായിരുന്നുവെന്നു വേദാന്തി പറഞ്ഞു. അവൈദ്യനാഥും സിംഘാളും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ബാബറി മസ്ജിദ് തകർക്കാനൊരുങ്ങിയവരെ അനുനയിപ്പിക്കാനാണു അഡ്വാനി, ജോഷി, വിജയരാജെ സിന്ധ്യ എന്നിവർ ശ്രമിച്ചതെന്നും വേദാന്തി കൂട്ടിച്ചേർത്തു.
താനും മുൻ ബിജെപി എംപി മഹന്ത് അവൈദ്യനാഥ്, വിഎച്ച്പി നേതാവ് അശോക് സിംഘാൾ എന്നിവരും ബാബറി മസ്ജിദ് തകർക്കാൻ കർസേവകരോട് ആവശ്യപ്പെടുകയായിരുന്നുവെന്നു വേദാന്തി പറഞ്ഞു. അവൈദ്യനാഥും സിംഘാളും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ബാബറി മസ്ജിദ് തകർക്കാനൊരുങ്ങിയവരെ അനുനയിപ്പിക്കാനാണു അഡ്വാനി, ജോഷി, വിജയരാജെ സിന്ധ്യ എന്നിവർ ശ്രമിച്ചതെന്നും വേദാന്തി കൂട്ടിച്ചേർത്തു.