റോം: മൊബൈൽ ഫോണിന്റെ നിരന്തര ഉപയോഗം കാൻസറിനിടയാക്കാമെന്ന് ഇറ്റാലിയൻ കോടതിയുടെ നിരീക്ഷണം. ജോലിയുടെ ഭാഗമായി നിരന്തരമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിനാൽ തലച്ചോറിൽ കാൻസർ മുഴയുണ്ടായെന്ന(ട്യൂമർ) പരാതിയുമായി എത്തിയ ടെലികോം ഇറ്റാലിയ കന്പനി ജീവനക്കാരൻ റോബർട്ടോ റോമിയോയ്ക്ക് പ്രതിമാസം 535ഡോളർവീതം നഷ്ടപരിഹാരമായി നൽകാൻ കന്പനിക്ക് കോടതി നിർദേശം നൽകി. 2010ലാണ് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്. ഇതു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. എന്നാൽ റോമിയോയുടെ കേൾവിശക്തിക്കും മറ്റു ശാരീരിക പ്രവർത്തനങ്ങൾക്കും തകരാർ സംഭവിച്ചു.
സെൽഫോണും കാൻസറുമായി ബന്ധമുണ്ടെന്ന കോടതിവിധി ലോകത്ത് ആദ്യമാണെന്ന് റോമിയോയുടെ അഭിഭാഷകൻ സ്റ്റെഫാനോ ബർട്ടൺ ചൂണ്ടിക്കാട്ടി. ടെലികമ്യൂണിക്കേഷൻ വ്യവസായികൾ പണം നൽകി നടത്തുന്ന ശാസ്ത്രീയപഠനങ്ങളുടെ ഫലം സ്വീകരിക്കാൻ കോടതി തയാറാവാത്തത് അഭിനന്ദനീയമാണെന്നും ബർട്ടൻ പറഞ്ഞു.
മിതമായ രീതിയിലുള്ള സെൽഫോൺ ഉപയോഗം ആരോഗ്യത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ വിധിയെഴുത്തിനു സമയമായില്ലെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം.
സെൽഫോണും കാൻസറുമായി ബന്ധമുണ്ടെന്ന കോടതിവിധി ലോകത്ത് ആദ്യമാണെന്ന് റോമിയോയുടെ അഭിഭാഷകൻ സ്റ്റെഫാനോ ബർട്ടൺ ചൂണ്ടിക്കാട്ടി. ടെലികമ്യൂണിക്കേഷൻ വ്യവസായികൾ പണം നൽകി നടത്തുന്ന ശാസ്ത്രീയപഠനങ്ങളുടെ ഫലം സ്വീകരിക്കാൻ കോടതി തയാറാവാത്തത് അഭിനന്ദനീയമാണെന്നും ബർട്ടൻ പറഞ്ഞു.
മിതമായ രീതിയിലുള്ള സെൽഫോൺ ഉപയോഗം ആരോഗ്യത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ വിധിയെഴുത്തിനു സമയമായില്ലെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം.