സ്റ്റുവർട്ട് / ഫ്ലോറിഡ: അമേരിക്കയിൽ ഇന്ത്യക്കാർക്കെതിരേ കൂടിവരുന്ന ആക്രമണങ്ങൾക്ക് ഒടുവിലത്തെ ഇരയായി മലയാളി യുവാവ്. കണ്ണൂർ സ്വദേശിയായ യുവാവിന് അമേരിക്കയിലെ ഫ്ളോറിഡയിൽ വെട്ടേറ്റു. ഫ്ളോറിഡ വെസ്റ്റ് പാം ബീച്ചിനു സമീപമുള്ള സ്റ്റുവർട്ട് സിറ്റിയിൽ കൺവീനിയൻസ് സ്റ്റോർ നടത്തിവരുന്ന ഷിനോയ് മൈലയ്ക്കലിനെയാണ് ആഫ്രോ-അമേരിക്കൻ വംശജനായ യുവാവ് ആക്രമിച്ചത്. അഞ്ചു വർഷമായി ഷിനോയി ഇവിടെ സ്റ്റോർ നടത്തുന്നുണ്ട്.ബുധനാഴ്ച വൈകുന്നേരം മൂന്നോടെയാണ് സംഭവം.
ഷിഫ്റ്റ് മാറുന്ന സമയമായതുകൊണ്ട് ഇന്ത്യക്കാരിയായ യുവതി ജോലിക്കു ശേഷം മടങ്ങാൻ തയാറെടുക്കുകയായിരുന്നു. ഇവർ ഷിനോയിയുമായി സംസാരിക്കുന്നതിനിടയിലാണ് അക്രമം നടത്തിയ യുവാവ് കടയിലേക്കു കയറി വന്നത്. ഇയാൾ പ്രകോപനം കൂടാതെ ഇന്ത്യക്കാരിയോടു തട്ടിക്കയറാനും ബഹളമുണ്ടാക്കാനും തുടങ്ങി. ഇതുകണ്ടു കടയുടമയായ ഷിനോയ് ഇടപെട്ടു. കൂടുതൽ പ്രകോപിതനായ യുവാവ് ഒളിപ്പിച്ചിരുന്ന കത്തി പുറത്തെടുത്തു ഷിനോയിയെ വെട്ടുകയായിരുന്നു. കൈയിലാണ് വെട്ടേറ്റത്. ആക്രമണം നടത്തിയ ശേഷം ഇയാൾ പുറത്തേക്കോടി. ഷിനോയ് ഉടൻ പോലീസിനെ വിളിക്കുകയും പോലീസ് ആംബുലൻസിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ജറമിയ ഇമ്മാനുവേൽ ഹെൻട്രിക് എന്നയാളാണ് ആക്രമണം നടത്തിയതെന്നു തിരിച്ചറിഞ്ഞു. വൈകാതെ ഇയാളെ പിടികൂടി. അവർ അറബികളാണെന്നും അറബികളെ എനിക്ക് ഇഷ്ടമില്ലെന്നും അതിനാലാണ് ആക്രമണം നടത്തിയതെന്നുമാണ് ഇയാൾ പോലീസിനു നൽകിയ മൊഴി. ഇതത്തേടർന്ന് വംശീയ ആക്രമണത്തിനു പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
അടുത്ത കാലത്ത് ആക്രമിക്കപ്പെടുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ഷിനോയി. ഇതിൽ രണ്ടു പേർ കൊല്ലപ്പെട്ടു. കേരള അസോസിയേഷൻ ഓഫ് വെസ്റ്റ് പാം ബീച്ച്, ഫോമ എന്നിവരുടെ ഭാരവാഹികൾ എന്നിവർ ഷിനോയിയെ സഹായിക്കാൻ ഇടപെട്ടിട്ടുണ്ട്.
ഷിഫ്റ്റ് മാറുന്ന സമയമായതുകൊണ്ട് ഇന്ത്യക്കാരിയായ യുവതി ജോലിക്കു ശേഷം മടങ്ങാൻ തയാറെടുക്കുകയായിരുന്നു. ഇവർ ഷിനോയിയുമായി സംസാരിക്കുന്നതിനിടയിലാണ് അക്രമം നടത്തിയ യുവാവ് കടയിലേക്കു കയറി വന്നത്. ഇയാൾ പ്രകോപനം കൂടാതെ ഇന്ത്യക്കാരിയോടു തട്ടിക്കയറാനും ബഹളമുണ്ടാക്കാനും തുടങ്ങി. ഇതുകണ്ടു കടയുടമയായ ഷിനോയ് ഇടപെട്ടു. കൂടുതൽ പ്രകോപിതനായ യുവാവ് ഒളിപ്പിച്ചിരുന്ന കത്തി പുറത്തെടുത്തു ഷിനോയിയെ വെട്ടുകയായിരുന്നു. കൈയിലാണ് വെട്ടേറ്റത്. ആക്രമണം നടത്തിയ ശേഷം ഇയാൾ പുറത്തേക്കോടി. ഷിനോയ് ഉടൻ പോലീസിനെ വിളിക്കുകയും പോലീസ് ആംബുലൻസിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ജറമിയ ഇമ്മാനുവേൽ ഹെൻട്രിക് എന്നയാളാണ് ആക്രമണം നടത്തിയതെന്നു തിരിച്ചറിഞ്ഞു. വൈകാതെ ഇയാളെ പിടികൂടി. അവർ അറബികളാണെന്നും അറബികളെ എനിക്ക് ഇഷ്ടമില്ലെന്നും അതിനാലാണ് ആക്രമണം നടത്തിയതെന്നുമാണ് ഇയാൾ പോലീസിനു നൽകിയ മൊഴി. ഇതത്തേടർന്ന് വംശീയ ആക്രമണത്തിനു പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
അടുത്ത കാലത്ത് ആക്രമിക്കപ്പെടുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ഷിനോയി. ഇതിൽ രണ്ടു പേർ കൊല്ലപ്പെട്ടു. കേരള അസോസിയേഷൻ ഓഫ് വെസ്റ്റ് പാം ബീച്ച്, ഫോമ എന്നിവരുടെ ഭാരവാഹികൾ എന്നിവർ ഷിനോയിയെ സഹായിക്കാൻ ഇടപെട്ടിട്ടുണ്ട്.