മോസ്കോ: റഷ്യയിൽ പ്രവർത്തിക്കുന്നതിൽനിന്നു യഹോവ സാക്ഷികളെ വിലക്കിക്കൊണ്ടു റഷ്യൻ സുപ്രീംകോടതി ഉത്തരവു പുറപ്പെടുവിച്ചു. യഹോവാ സാക്ഷികളുടെ ഹെഡ്ക്വാർട്ടേഴ്സും 395 പ്രാദേശിക ചാപ്റ്ററുകളും അടച്ചുപൂട്ടാനും സ്വത്തുക്കൾ പിടിച്ചെടുക്കാനും കോടതി നിർദേശിച്ചു.
പൊതു സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയായതിനാലാണ് ഈ നടപടിയെന്നു ജസ്റ്റീസ് മന്ത്രാലയത്തിലെ അറ്റോർണി സെറ്റ്ലാന ബോറിസോവ പറഞ്ഞു. രക്തദാനത്തോടുള്ള അവരുടെ എതിർപ്പ് റഷ്യൻ ആരോഗ്യനിയമങ്ങളുടെ ലംഘനമാണെന്നും ബോറിസോവ പറഞ്ഞു.
മതസ്വാതന്ത്ര്യത്തിന് എതിരാണു കോടതി വിധിയെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് കുറ്റപ്പെടുത്തി. അപ്പീൽ നൽകുമെന്നു യഹോവ സാക്ഷികളുടെ വക്താവ് പറഞ്ഞു.
പൊതു സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയായതിനാലാണ് ഈ നടപടിയെന്നു ജസ്റ്റീസ് മന്ത്രാലയത്തിലെ അറ്റോർണി സെറ്റ്ലാന ബോറിസോവ പറഞ്ഞു. രക്തദാനത്തോടുള്ള അവരുടെ എതിർപ്പ് റഷ്യൻ ആരോഗ്യനിയമങ്ങളുടെ ലംഘനമാണെന്നും ബോറിസോവ പറഞ്ഞു.
മതസ്വാതന്ത്ര്യത്തിന് എതിരാണു കോടതി വിധിയെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് കുറ്റപ്പെടുത്തി. അപ്പീൽ നൽകുമെന്നു യഹോവ സാക്ഷികളുടെ വക്താവ് പറഞ്ഞു.