ബെയ്ജിംഗ്: ‘ദലൈലാമ കാർഡ്’ കളിക്കാൻ ശ്രമിച്ചാൽ അതിന് ഇന്ത്യ അധികവില നൽകേണ്ടിവരുമെന്നു ചൈനീസ് മാധ്യമങ്ങളുടെ മുന്നറിയിപ്പ്.
അരുണാചലിലെ ആറ് പ്രദേശങ്ങൾക്കു പേരു നൽകിയ ചൈനയുടെ നടപടി അസംബന്ധമാണെന്നു പറഞ്ഞ ഇന്ത്യയുടെ നിലപാട് അവർ തള്ളിക്കളയുകയും ചെയ്തു. ഗ്ലോബൽ ടൈംസ് എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇന്ത്യൻ നിലപാടുകളുടെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നത്. തെക്കൻ തിബറ്റിലെ ആറ് സ്ഥലങ്ങൾക്ക് ചൈന എന്തുകൊണ്ടു പേര് നൽകി എന്നതിനെക്കുറിച്ച് ഇന്ത്യ ഗൗരവതരമായി ചർച്ചചെയ്യേണ്ട സമയം എത്തിയിരിക്കുകയാണ്.
ഇന്ത്യ ദലൈലാമ കാർഡ് ഉപയോഗിച്ചതോടെ ചൈനയുമായുള്ള അതിർത്തർക്കം സങ്കീർണമായിരിക്കുകയാണ്. ഇന്ത്യയുടെ ബുദ്ധിപരമായൊരു നടപടിയായിരുന്നില്ല ഇത്. ഇത്തരം തരംതാണ കളികൾ ഇന്ത്യ തുടർന്നാൽ അതിനു കനത്ത വില നൽകേണ്ടിവരും.
അരുണാചൽപ്രദേശ് ചരിത്രപരമായി ചൈനയുടെ ഭാഗമാണെന്ന അവകാശവാദവും ലേഖനത്തിലുണ്ട്. പ്രാദേശിക സംസ്കാരം ഉൾക്കൊണ്ടാണ് ചൈന ആറ് സ്ഥലങ്ങൾക്കു പേര് നൽകിയത്. ഇതിനു ചൈനയ്ക്കു നിയമപരമായ അധികാരവുമുണ്ട്- ലേഖനം പറയുന്നു.
അരുണാചലിലെ ആറ് പ്രദേശങ്ങൾക്കു പേരു നൽകിയ ചൈനയുടെ നടപടി അസംബന്ധമാണെന്നു പറഞ്ഞ ഇന്ത്യയുടെ നിലപാട് അവർ തള്ളിക്കളയുകയും ചെയ്തു. ഗ്ലോബൽ ടൈംസ് എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇന്ത്യൻ നിലപാടുകളുടെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നത്. തെക്കൻ തിബറ്റിലെ ആറ് സ്ഥലങ്ങൾക്ക് ചൈന എന്തുകൊണ്ടു പേര് നൽകി എന്നതിനെക്കുറിച്ച് ഇന്ത്യ ഗൗരവതരമായി ചർച്ചചെയ്യേണ്ട സമയം എത്തിയിരിക്കുകയാണ്.
ഇന്ത്യ ദലൈലാമ കാർഡ് ഉപയോഗിച്ചതോടെ ചൈനയുമായുള്ള അതിർത്തർക്കം സങ്കീർണമായിരിക്കുകയാണ്. ഇന്ത്യയുടെ ബുദ്ധിപരമായൊരു നടപടിയായിരുന്നില്ല ഇത്. ഇത്തരം തരംതാണ കളികൾ ഇന്ത്യ തുടർന്നാൽ അതിനു കനത്ത വില നൽകേണ്ടിവരും.
അരുണാചൽപ്രദേശ് ചരിത്രപരമായി ചൈനയുടെ ഭാഗമാണെന്ന അവകാശവാദവും ലേഖനത്തിലുണ്ട്. പ്രാദേശിക സംസ്കാരം ഉൾക്കൊണ്ടാണ് ചൈന ആറ് സ്ഥലങ്ങൾക്കു പേര് നൽകിയത്. ഇതിനു ചൈനയ്ക്കു നിയമപരമായ അധികാരവുമുണ്ട്- ലേഖനം പറയുന്നു.