ചെന്നൈ: മുഖ്യമന്ത്രി കെ. പളനിസ്വാമി നയിക്കുന്ന എഡിഎംകെ-അമ്മ വിഭാഗവും ഒ. പനീർശെൽവത്തിന്റെ വിമത പക്ഷവും തമ്മിലുള്ള ലയനത്തിനുള്ള സാധ്യത മങ്ങുന്നു. തങ്ങളുടെ നിലപാടിൽ വിട്ടുവീഴ്ചയ്ക്കു തയാറാകാതെ പനീർശെൽവം വിഭാഗം നിലപാട് കടുപ്പിച്ചതാണുചർച്ചകൾ വഴിമുട്ടിച്ചത്. മുഖ്യമന്ത്രിപദവും പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനവും പനീർശെൽവത്തിനു നല്കണമെന്ന അവകാശം ഉയർന്നതായി പ്രചരിച്ച വാർത്ത തെറ്റാണെന്നു വിമത പക്ഷം ഇന്നലെ അറിയിച്ചു.
ശശികലകുടുംബത്തെ അണ്ണാ ഡിഎംകെയിൽനിന്ന് പുറത്താക്കുക, ജയലളിതയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടുക എന്നീ രണ്ട് ആവശ്യങ്ങൾ മാത്രമാണ് തങ്ങൾക്കുള്ളതെന്ന് ഒപിഎസ് വിഭാഗം ആവർത്തിച്ചു.
ഇതേസമയം, മുതിർന്ന അണ്ണാ ഡിഎംകെ നേതാവും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുമായ എം. തന്പിദുരൈയും സംസ്ഥാന ധനമന്ത്രി ഡി. ജയകുമാറും ഗവർണർ സി. വിദ്യാസാഗർ റാവുവുമായി കൂടിക്കാഴ്ച നടത്തി. ഗവർണറുമായുള്ള തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമാനം നല്കേണ്ടെന്ന് ഇരുവരും മാധ്യമങ്ങളെ അറിയിച്ചു.
ലയന ചർച്ചകൾ ഇരു വിഭാഗത്തിലെയും താഴേത്തട്ടിലെ നേതാക്കൾ തമ്മിലും നടന്നതായാണുവിവരം. ശശികലയെയും ദിനകരനെയും പുറത്താക്കിയതായി അണ്ണാ ഡിഎംകെ-അമ്മ വിഭാഗം പ്രഖ്യാപനം നടത്തിയെങ്കിലും പാർട്ടിയുടെ ദൈനംദിന കാര്യങ്ങളിൽനിന്ന് ഇവരെ മാറ്റിയിട്ടില്ലെന്ന് ഒപിഎസിന്റെ അടുത്ത അനുയായിയും മുൻ മന്ത്രിയുമായ കെ.പി. മുനുസ്വാമി പറഞ്ഞു. ജനറൽ സെക്രട്ടറിയായി ശശികലയെയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി ദിനകരനെയും കാണിച്ച് അണ്ണാ ഡിഎംകെ-അമ്മ വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നല്കിയ പത്രിക പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശശികലകുടുംബത്തെ അണ്ണാ ഡിഎംകെയിൽനിന്ന് പുറത്താക്കുക, ജയലളിതയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടുക എന്നീ രണ്ട് ആവശ്യങ്ങൾ മാത്രമാണ് തങ്ങൾക്കുള്ളതെന്ന് ഒപിഎസ് വിഭാഗം ആവർത്തിച്ചു.
ഇതേസമയം, മുതിർന്ന അണ്ണാ ഡിഎംകെ നേതാവും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുമായ എം. തന്പിദുരൈയും സംസ്ഥാന ധനമന്ത്രി ഡി. ജയകുമാറും ഗവർണർ സി. വിദ്യാസാഗർ റാവുവുമായി കൂടിക്കാഴ്ച നടത്തി. ഗവർണറുമായുള്ള തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമാനം നല്കേണ്ടെന്ന് ഇരുവരും മാധ്യമങ്ങളെ അറിയിച്ചു.
ലയന ചർച്ചകൾ ഇരു വിഭാഗത്തിലെയും താഴേത്തട്ടിലെ നേതാക്കൾ തമ്മിലും നടന്നതായാണുവിവരം. ശശികലയെയും ദിനകരനെയും പുറത്താക്കിയതായി അണ്ണാ ഡിഎംകെ-അമ്മ വിഭാഗം പ്രഖ്യാപനം നടത്തിയെങ്കിലും പാർട്ടിയുടെ ദൈനംദിന കാര്യങ്ങളിൽനിന്ന് ഇവരെ മാറ്റിയിട്ടില്ലെന്ന് ഒപിഎസിന്റെ അടുത്ത അനുയായിയും മുൻ മന്ത്രിയുമായ കെ.പി. മുനുസ്വാമി പറഞ്ഞു. ജനറൽ സെക്രട്ടറിയായി ശശികലയെയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി ദിനകരനെയും കാണിച്ച് അണ്ണാ ഡിഎംകെ-അമ്മ വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നല്കിയ പത്രിക പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.