ന്യൂഡൽഹി: ഞായറാഴ്ചകളിൽ പെട്രോൾ പന്പുകൾ അടച്ചിടാനുള്ള തീരുമാനത്തിനെതിരേ കേന്ദ്ര പെട്രോളിയം മന്ത്രാലയം രംഗത്ത്. ഞായറാഴ്ച പെട്രോൾ പന്പുകൾ അടയ്ക്കരുതെന്നും ജനങ്ങൾക്കു അസൗകര്യമുണ്ടാക്കുന്നതാണ് ഈ തീരുമാനമെന്നു മന്ത്രാലയം വ്യക്തമാക്കി.
മേയ് 14 മുതൽ കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ഞായറാഴ്ചകളിൽ പെട്രോൾ പന്പുകൾ അടച്ചിടാനായിരുന്നു ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പന്പുടമകളുടെ സംഘടന തീരുമാനമെടുത്തിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരമാണ് പന്പുകൾ അടച്ചിടാൻ തീരുമാനമെടുത്തതെന്നായിരുന്നു പന്പുടമകളുടെ വാദം.
എന്നാൽ, ഇന്ധനം ലാഭിക്കാനാണ് പ്രധാനമന്ത്രി അഭ്യർഥിച്ചതെന്നും പന്പുകൾ അടച്ചിടാനല്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.ഞായറാഴ്ചകളിൽ പന്പുകൾ അടച്ചിടാനുള്ള തീരുമാനത്തിനു തങ്ങളുടെ പിന്തുണയില്ലെന്ന് ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അജയ് ബൻസാൽ പറഞ്ഞു. 80 ശതമാനം പന്പുടമകളും തങ്ങൾക്കൊപ്പമാണെന്നും ചെറിയ വിഭാഗം മാത്രമാണ് പൊതുജനത്തിന് അസൗകര്യമുണ്ടാക്കുന്നതെന്നും ബൻസാൽ കൂട്ടിച്ചേർത്തു.
മേയ് 14 മുതൽ കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ഞായറാഴ്ചകളിൽ പെട്രോൾ പന്പുകൾ അടച്ചിടാനായിരുന്നു ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പന്പുടമകളുടെ സംഘടന തീരുമാനമെടുത്തിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരമാണ് പന്പുകൾ അടച്ചിടാൻ തീരുമാനമെടുത്തതെന്നായിരുന്നു പന്പുടമകളുടെ വാദം.
എന്നാൽ, ഇന്ധനം ലാഭിക്കാനാണ് പ്രധാനമന്ത്രി അഭ്യർഥിച്ചതെന്നും പന്പുകൾ അടച്ചിടാനല്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.ഞായറാഴ്ചകളിൽ പന്പുകൾ അടച്ചിടാനുള്ള തീരുമാനത്തിനു തങ്ങളുടെ പിന്തുണയില്ലെന്ന് ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അജയ് ബൻസാൽ പറഞ്ഞു. 80 ശതമാനം പന്പുടമകളും തങ്ങൾക്കൊപ്പമാണെന്നും ചെറിയ വിഭാഗം മാത്രമാണ് പൊതുജനത്തിന് അസൗകര്യമുണ്ടാക്കുന്നതെന്നും ബൻസാൽ കൂട്ടിച്ചേർത്തു.