മുംബൈ/ലക്നോ: ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ വൻ ആക്രമണത്തിനു പദ്ധതിയിട്ട മൂന്ന് ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അഞ്ച് സംസ്ഥാനങ്ങളിൽ സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ആറ് പേരും അറസ്റ്റിലായി. ഇന്നലെ രാവിലെ മുംബ്ര (മഹാരാഷ്ട്ര), ജലന്ധർ (പഞ്ചാബ്), നർകതിയാഗഞ്ച് (ബിഹാർ), ബിജ്നോർ, മുസാഫർനഗർ (ഉത്തർപ്രദേശ്) എന്നിവിടങ്ങളിലാണ് ഡൽഹി പോലീസ് വിഭാഗം, ഉത്തർപ്രദേശ്-മഹാരാഷ്ട്ര എടിഎസ്, ആന്ധ്ര-പഞ്ചാബ്-ബിഹാർ പോലീസ് എന്നിവർ സംയുക്തമായി തെരച്ചിൽ നടത്തിയത്.
മുഫ്തി ഫൈസൻ, തൻവീർ, നസീം ഷംഷാദ് അഹമ്മദ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായ മൂന്ന് ഐഎസ് ഭീകരർ. ഫൈസൻ, തൻവീർ എന്നിവർ ബിജ്നോർ ജില്ലയിൽനിന്നും നസീം താനെയിലെ മുംബ്രയിൽനിന്നുമാണു പിടിയിലായത്. ഐഎസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവർ ഇന്റർ നെറ്റ് മുഖാന്തരം പരസ്പരം ബന്ധപ്പെട്ടുവരികയായിരുന്നു എന്നും അന്വേഷണ സംഘം പറഞ്ഞു.
മുഫ്തി ഫൈസൻ, തൻവീർ, നസീം ഷംഷാദ് അഹമ്മദ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായ മൂന്ന് ഐഎസ് ഭീകരർ. ഫൈസൻ, തൻവീർ എന്നിവർ ബിജ്നോർ ജില്ലയിൽനിന്നും നസീം താനെയിലെ മുംബ്രയിൽനിന്നുമാണു പിടിയിലായത്. ഐഎസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവർ ഇന്റർ നെറ്റ് മുഖാന്തരം പരസ്പരം ബന്ധപ്പെട്ടുവരികയായിരുന്നു എന്നും അന്വേഷണ സംഘം പറഞ്ഞു.