ന്യൂഡൽഹി: കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റേതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കും. തത്കാലം പാർട്ടി പദവികൾ ഏറ്റെടുക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കേരള ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല തനിക്കായിരുന്നു. ജനവിധി അനുകൂലമല്ലായിരുന്നതിനാലാണ് പാർട്ടി പദവികളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ഹൈക്കമാൻഡ് അനുമതിയോടെയാണ് തീരുമാനം എടുത്തിരുന്നത്. ഈ തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ല. അതേസമയം പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുന്നില്ല. പുതിയ കെപിസിസി പ്രസിഡന്റിനെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് വൈകാതെ തീരുമാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻ ചാണ്ടി ഡൽഹിയിൽ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന്റെയടക്കം നേതൃത്വത്തിൽ യുഡിഎഫ് സംവിധാനം എറ്റവും ശക്തമായാണ് പ്രവർത്തിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രവർത്തനവും സംസ്ഥാനത്ത് എല്ലാ രംഗത്തും ശക്തമായി മുന്നോട്ടു പോകുന്നു. മലപ്പുറത്തെ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഐക്യവും കൂട്ടായുള്ള പ്രവർത്തനവുമാണ് വിജയം കണ്ടതെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കേരള ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല തനിക്കായിരുന്നു. ജനവിധി അനുകൂലമല്ലായിരുന്നതിനാലാണ് പാർട്ടി പദവികളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ഹൈക്കമാൻഡ് അനുമതിയോടെയാണ് തീരുമാനം എടുത്തിരുന്നത്. ഈ തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ല. അതേസമയം പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുന്നില്ല. പുതിയ കെപിസിസി പ്രസിഡന്റിനെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് വൈകാതെ തീരുമാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻ ചാണ്ടി ഡൽഹിയിൽ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന്റെയടക്കം നേതൃത്വത്തിൽ യുഡിഎഫ് സംവിധാനം എറ്റവും ശക്തമായാണ് പ്രവർത്തിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രവർത്തനവും സംസ്ഥാനത്ത് എല്ലാ രംഗത്തും ശക്തമായി മുന്നോട്ടു പോകുന്നു. മലപ്പുറത്തെ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഐക്യവും കൂട്ടായുള്ള പ്രവർത്തനവുമാണ് വിജയം കണ്ടതെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.