ന്യൂഡൽഹി: മെഡിക്കൽ കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേത് അടക്കമുള്ള പ്രവേശനം സർക്കാരിന്റെ ഏകീകൃത കൗണ്‍സിലിംഗിലൂടെ മാത്രമേ നടത്താവൂയെന്ന മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ (എംസിഐ) ഉത്തരവിനെതിരേ സുപ്രീംകോടതിയിൽ ഹർജി. കേരളത്തിൽനിന്ന് പുഷ്പഗിരി, അമല, കോലഞ്ചേരി, ജൂബിലി എന്നീ മെഡിക്കൽ കോളജുകളും അമൃത കൽപ്പിത സർവകലാശാലയുമാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ എംസിഐയിൽനിന്നു വിശദീകരണം തേടിയ ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്, കേസ് പരിഗണിക്കുന്നത് 24ലേക്കു മാറ്റി.
സ്വകാര്യ മെഡിക്കൽ കോളജുകളിലുള്ള 50 ശതമാനം മാനേജ്മെന്റ് സീറ്റുകളിൽ സർക്കാർ കൗണ്‍സിലിംഗും പ്രവേശനം നടത്തുന്നതും ന്യൂനപക്ഷ അവകാശങ്ങൾക്ക് എതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചത്. കല്പിത സർവകലാശാലയായതിനാൽ സംസ്ഥാന സർക്കാരിന്റെ ഏകീകൃത കൗണ്സലിംഗിൽനിന്നു പ്രവേശനം നടത്താനാവില്ലെന്നു അമൃത സർവകലാശാലയും ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ മെഡിക്കൽ കോളജുകളിലുള്ള 50 ശതമാനം മാനേജ്മെന്റ് സീറ്റുകളിൽ സർക്കാർ കൗണ്‍സിലിംഗും പ്രവേശനം നടത്തുന്നതും ന്യൂനപക്ഷ അവകാശങ്ങൾക്ക് എതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചത്. കല്പിത സർവകലാശാലയായതിനാൽ സംസ്ഥാന സർക്കാരിന്റെ ഏകീകൃത കൗണ്സലിംഗിൽനിന്നു പ്രവേശനം നടത്താനാവില്ലെന്നു അമൃത സർവകലാശാലയും ചൂണ്ടിക്കാട്ടുന്നു.