ന്യൂഡൽഹി: പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിന്റെ കേസിൽ അപ്പീൽ നല്കാൻ വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനോട് വിശദാംശം തേടി.
ജാദവിന് അഭിഭാഷകനെ അനുവദിക്കണമെന്ന് ഇന്ത്യ പതിനഞ്ചാം വട്ടവും പാക്കിസ്ഥാനോടാശ്യപ്പെട്ടെന്ന് വിദേശകാര്യവക്താവ് ഗോപാൽ ബാഗ്ലെ പറഞ്ഞു. എന്നാൽ, ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ അംഗീകരിച്ചിട്ടില്ല. ജാദവിന് അഭിഭാഷകനെ അനുവദിക്കണമെന്നും കേസിന്റെ വിശദാംശം നല്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ജാദവിന്റെ നിലവിലെ അവസ്ഥയെന്താണെന്ന് അറിയില്ലെന്നും ബാഗ്ലെ പറഞ്ഞു. അഭിഭാഷകനെ അനുവദിക്കണമെന്ന് പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷറെ വിളിച്ചുവരുത്തി ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ജാദവിന് അഭിഭാഷകനെ അനുവദിക്കണമെന്ന് ഇന്ത്യ പതിനഞ്ചാം വട്ടവും പാക്കിസ്ഥാനോടാശ്യപ്പെട്ടെന്ന് വിദേശകാര്യവക്താവ് ഗോപാൽ ബാഗ്ലെ പറഞ്ഞു. എന്നാൽ, ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ അംഗീകരിച്ചിട്ടില്ല. ജാദവിന് അഭിഭാഷകനെ അനുവദിക്കണമെന്നും കേസിന്റെ വിശദാംശം നല്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ജാദവിന്റെ നിലവിലെ അവസ്ഥയെന്താണെന്ന് അറിയില്ലെന്നും ബാഗ്ലെ പറഞ്ഞു. അഭിഭാഷകനെ അനുവദിക്കണമെന്ന് പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷറെ വിളിച്ചുവരുത്തി ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.