കറാച്ചി: അനധികൃത സ്വത്ത് സന്പാദനക്കേസിൽ പ്രധാനമന്ത്രി നവാസ് ഷരീഫിനെ നീക്കംചെയ്യുന്നതിനാവശ്യമായ തെളിവുകളില്ലെന്നു പാക്കിസ്ഥാൻ സുപ്രീംകോടതി. അതേസമയം പ്രധാനമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സാന്പത്തിക ഇടപാടുകളെക്കുറിച്ച് തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തു. 60 ദിവസത്തിനകം അന്വേഷണസംഘം റിപ്പോർട്ടു നൽകണമെന്നാണ് നിർദേശം. ഷരീഫ്, മക്കളായ ഹസൻ, ഹുസൈൻ എന്നിവർ അന്വേഷണസംഘത്തിനു മുന്നിൽ നേരിട്ട് ഹാജരാകണമെന്നും നിർദേശമുണ്ട്.
കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചിൽ മൂന്നുപേർ പ്രധാനമന്ത്രിക്കെതിരേയുള്ള തുടരന്വേഷണത്തെ അനുകൂലിച്ചപ്പോൾ രണ്ടുപേർ പ്രധാനമന്ത്രിയെ അയോഗ്യനാക്കണമെന്ന നിലപാടെടുത്തു. സുപ്രീംകോടതി ബെഞ്ചിലെ ഈ ഭിന്നതയെത്തുടർന്നാണ് അന്വേഷണത്തിന് അന്തിമ ഉത്തരവായത്. പാക്കിസ്ഥാൻ ഫെഡറൽ ഏജൻസി അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഘാംഗങ്ങളുടെ പേരുകൾ ഏഴു ദിവസത്തിനകം നൽകണമെന്നും കോടതി നിർദേശിച്ചു.
2016 നവംബർ മൂന്നുമുതൽ 2017 ഫെബ്രുവരി 23 വരെയാണ് കേസിൽ സുപ്രീംകോടതി വാദം കേട്ടത്. പ്രതിപക്ഷമായ തെഹ്രികെ ഇൻസാഫ് പാർട്ടി നേതാവ് ഇമ്രാൻ ഖാൻ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. 1990കളിൽ പ്രധാനമന്ത്രിയായിരുന്ന സമയത്ത് കള്ളപ്പണ ഇടപാടിലൂടെ ഷരീഫ് ലണ്ടനിൽ ഫ്ലാറ്റും ഭൂമിയും വാങ്ങിയെന്നാണ് ആരോപണം. നിരപരാധിയാണെന്ന വാദം നവാസ് ഷരീഫ് പാർലമെന്റിലും ആവർത്തിച്ചു. ഇതേത്തുടർന്നാണ് ഇമ്രാൻ കോടതിയിലെത്തിയത്. ഷരീഫിന്റെ മക്കളുടെ പേരിലുണ്ടായിരുന്ന വ്യാജ കന്പനികളുടെ പേരിലായിരുന്നു നിക്ഷേപം.
പ്രധാനമന്ത്രി പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നു കോടതി വിലയിരുത്തി. ഈ സാഹചര്യത്തിൽ അന്വേഷണ റിപ്പോർട്ട് എതിരായാൽ അദ്ദേഹത്തെ അയോഗ്യനാക്കുന്ന നടപടിയിലേക്കു കോടതി കടന്നേക്കാം. ജസ്റ്റീസ് അസിഫ് സയിദ് ഖോസ, ജസ്റ്റീസ് ഗുൽസാർ അഹമ്മദ്, ജസ്റ്റീസ് ഇജാസ് അഫ്സൽ ഖാൻ, ജസ്റ്റീസ് അസ്മത് സയിദ്, ജസ്റ്റീസ് ഇജാസുൾ അഷ്സാൻ എന്നിവരടങ്ങുന്ന ബഞ്ചാണു കേസ് പരിഗണിച്ചത്.
2015 ൽ പുറത്തുവന്ന പാനമ രേഖകളിൽ ഷരീഫിന്റെ മൂന്നുമക്കളുടെയും പേരിൽ വിദേശത്ത് കന്പനികളുണ്ടെന്നു പരാമർശമുണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രിയും കുടുംബവും ആരോപണം നിഷേധിച്ചു. രാഷ്ട്രീയമായി കെട്ടിച്ചമച്ചതായിരുന്നുവെന്നാണ് വാദം. ഇന്നലെ വിധി പ്രസ്താവിക്കുന്ന പശ്ചാത്തലത്തിൽ ഇസ്ലാമാബാദിലെ കോടതിക്കു മുന്പിൽ 1,500 ലേറെ പോലീസുകാരെയാണു വിന്യസിച്ചിരുന്നത്. നവാസ് ഷരീഫ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ തെരുവിലിറങ്ങുകയും ചെയ്തു.
കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചിൽ മൂന്നുപേർ പ്രധാനമന്ത്രിക്കെതിരേയുള്ള തുടരന്വേഷണത്തെ അനുകൂലിച്ചപ്പോൾ രണ്ടുപേർ പ്രധാനമന്ത്രിയെ അയോഗ്യനാക്കണമെന്ന നിലപാടെടുത്തു. സുപ്രീംകോടതി ബെഞ്ചിലെ ഈ ഭിന്നതയെത്തുടർന്നാണ് അന്വേഷണത്തിന് അന്തിമ ഉത്തരവായത്. പാക്കിസ്ഥാൻ ഫെഡറൽ ഏജൻസി അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഘാംഗങ്ങളുടെ പേരുകൾ ഏഴു ദിവസത്തിനകം നൽകണമെന്നും കോടതി നിർദേശിച്ചു.
2016 നവംബർ മൂന്നുമുതൽ 2017 ഫെബ്രുവരി 23 വരെയാണ് കേസിൽ സുപ്രീംകോടതി വാദം കേട്ടത്. പ്രതിപക്ഷമായ തെഹ്രികെ ഇൻസാഫ് പാർട്ടി നേതാവ് ഇമ്രാൻ ഖാൻ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. 1990കളിൽ പ്രധാനമന്ത്രിയായിരുന്ന സമയത്ത് കള്ളപ്പണ ഇടപാടിലൂടെ ഷരീഫ് ലണ്ടനിൽ ഫ്ലാറ്റും ഭൂമിയും വാങ്ങിയെന്നാണ് ആരോപണം. നിരപരാധിയാണെന്ന വാദം നവാസ് ഷരീഫ് പാർലമെന്റിലും ആവർത്തിച്ചു. ഇതേത്തുടർന്നാണ് ഇമ്രാൻ കോടതിയിലെത്തിയത്. ഷരീഫിന്റെ മക്കളുടെ പേരിലുണ്ടായിരുന്ന വ്യാജ കന്പനികളുടെ പേരിലായിരുന്നു നിക്ഷേപം.
പ്രധാനമന്ത്രി പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നു കോടതി വിലയിരുത്തി. ഈ സാഹചര്യത്തിൽ അന്വേഷണ റിപ്പോർട്ട് എതിരായാൽ അദ്ദേഹത്തെ അയോഗ്യനാക്കുന്ന നടപടിയിലേക്കു കോടതി കടന്നേക്കാം. ജസ്റ്റീസ് അസിഫ് സയിദ് ഖോസ, ജസ്റ്റീസ് ഗുൽസാർ അഹമ്മദ്, ജസ്റ്റീസ് ഇജാസ് അഫ്സൽ ഖാൻ, ജസ്റ്റീസ് അസ്മത് സയിദ്, ജസ്റ്റീസ് ഇജാസുൾ അഷ്സാൻ എന്നിവരടങ്ങുന്ന ബഞ്ചാണു കേസ് പരിഗണിച്ചത്.
2015 ൽ പുറത്തുവന്ന പാനമ രേഖകളിൽ ഷരീഫിന്റെ മൂന്നുമക്കളുടെയും പേരിൽ വിദേശത്ത് കന്പനികളുണ്ടെന്നു പരാമർശമുണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രിയും കുടുംബവും ആരോപണം നിഷേധിച്ചു. രാഷ്ട്രീയമായി കെട്ടിച്ചമച്ചതായിരുന്നുവെന്നാണ് വാദം. ഇന്നലെ വിധി പ്രസ്താവിക്കുന്ന പശ്ചാത്തലത്തിൽ ഇസ്ലാമാബാദിലെ കോടതിക്കു മുന്പിൽ 1,500 ലേറെ പോലീസുകാരെയാണു വിന്യസിച്ചിരുന്നത്. നവാസ് ഷരീഫ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ തെരുവിലിറങ്ങുകയും ചെയ്തു.