ന്യൂഡൽഹി: രാഷ്ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ള വിഐപികൾ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് കേന്ദ്രസർക്കാർ പൂർണമായി വിലക്കി. മേയ് ഒന്നിന് ഉത്തരവ് നടപ്പിലാകുമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മന്ത്രിമാരായ അരുണ്‍ ജയ്റ്റ്്ലിയും നിതിൻ ഗഡ്കരിയും വ്യക്തമാക്കി. ഫയർ സർവീസസ്, ആംബുലൻസ്, സൈന്യം, പോലീസ് തുടങ്ങിയ വിഭാഗങ്ങ ൾക്കു വാഹനങ്ങളിൽ നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാമെന്നും അവർ പറഞ്ഞു.
ചുവന്ന ബീക്കണ്‍ ലൈറ്റ് വാഹനത്തിൽ ഉപയോഗിക്കുന്ന ഉന്നത വ്യക്തികൾ ആരൊക്കെയെന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നിശ്ചയിക്കാമെന്നാണ് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നത്. പുതുക്കിയ വ്യവസ്ഥ പ്രകാരം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ ഒരു നിർദേശവും മുന്നോട്ടുവയ്ക്കാനാവില്ല. ഇതിൽ ഒരു ഇളവും ഏർപ്പെടുത്താനാവില്ലെന്നും ജയ്റ്റ്്ലി വിശദമാക്കി.
ഭരണഘടനാ പദവിയിലുള്ളവർ മാത്രമേ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാവൂ എന്നു 2013 ഡിസംബറിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനു നിർദേശം നൽകിയിരുന്നു. ചുവന്ന ലൈറ്റ് ഉപയോഗിക്കാനാവുന്നവരുടെ പട്ടിക പുതുക്കണമെന്നും മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി കൊണ്ടുവരണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭ സ്പീക്കർ, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവർക്കു കേന്ദ്രത്തിലും സംസ്ഥാനത്ത് ഗവർണർ, മുഖ്യമന്ത്രി, നിയമസഭ സ്പീക്കർ, ഹൈക്കോടതി ചീഫ് ജസ്റ്റീസ് എന്നിവർക്കും മാത്രം ചുവന്ന ബീക്കണ്‍ ഉപയോഗിക്കുന്നതു പരിമിതപ്പെടുത്താനാണ് കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശം തയാറാക്കിയിരുന്നത്. അതും തള്ളിയാണ് പ്രധാനമന്ത്രിയുടെ തീരുമാനം. അതു കാബിനറ്റ് അംഗീകരിക്കുകയായിരുന്നു.
കേന്ദ്രത്തിലുള്ളതു സാധാരണക്കാരുടെ സർക്കാരാണെന്നും ബീക്കണ്‍ ലൈറ്റിലെ വിഐപി സംസ്കാരം അവസാനിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്ന് നിതിൻ ഗഡ്ഗരി പറഞ്ഞു.
സുപ്രീംകോടതി ഉത്തരവിനു പിന്നാലെ ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരും പഞ്ചാബിൽ അടുത്തയിടെ അധികാരത്തിലെത്തിയ ക്യാപ്റ്റൻ അമരീന്ദർ സിംഗ് സർക്കാരും ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ സർക്കാരും ചുവന്ന ബീക്കണ്‍ ലൈറ്റ് മാറ്റിയിരുന്നു.
ചുവന്ന ബീക്കണ്‍ ലൈറ്റ് വാഹനത്തിൽ ഉപയോഗിക്കുന്ന ഉന്നത വ്യക്തികൾ ആരൊക്കെയെന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നിശ്ചയിക്കാമെന്നാണ് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നത്. പുതുക്കിയ വ്യവസ്ഥ പ്രകാരം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ ഒരു നിർദേശവും മുന്നോട്ടുവയ്ക്കാനാവില്ല. ഇതിൽ ഒരു ഇളവും ഏർപ്പെടുത്താനാവില്ലെന്നും ജയ്റ്റ്്ലി വിശദമാക്കി.
ഭരണഘടനാ പദവിയിലുള്ളവർ മാത്രമേ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാവൂ എന്നു 2013 ഡിസംബറിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനു നിർദേശം നൽകിയിരുന്നു. ചുവന്ന ലൈറ്റ് ഉപയോഗിക്കാനാവുന്നവരുടെ പട്ടിക പുതുക്കണമെന്നും മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി കൊണ്ടുവരണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭ സ്പീക്കർ, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവർക്കു കേന്ദ്രത്തിലും സംസ്ഥാനത്ത് ഗവർണർ, മുഖ്യമന്ത്രി, നിയമസഭ സ്പീക്കർ, ഹൈക്കോടതി ചീഫ് ജസ്റ്റീസ് എന്നിവർക്കും മാത്രം ചുവന്ന ബീക്കണ്‍ ഉപയോഗിക്കുന്നതു പരിമിതപ്പെടുത്താനാണ് കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശം തയാറാക്കിയിരുന്നത്. അതും തള്ളിയാണ് പ്രധാനമന്ത്രിയുടെ തീരുമാനം. അതു കാബിനറ്റ് അംഗീകരിക്കുകയായിരുന്നു.
കേന്ദ്രത്തിലുള്ളതു സാധാരണക്കാരുടെ സർക്കാരാണെന്നും ബീക്കണ്‍ ലൈറ്റിലെ വിഐപി സംസ്കാരം അവസാനിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്ന് നിതിൻ ഗഡ്ഗരി പറഞ്ഞു.
സുപ്രീംകോടതി ഉത്തരവിനു പിന്നാലെ ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരും പഞ്ചാബിൽ അടുത്തയിടെ അധികാരത്തിലെത്തിയ ക്യാപ്റ്റൻ അമരീന്ദർ സിംഗ് സർക്കാരും ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ സർക്കാരും ചുവന്ന ബീക്കണ്‍ ലൈറ്റ് മാറ്റിയിരുന്നു.