ഷിംല: ഹിമാചൽപ്രദേശിൽ സ്വകാര്യബസ് ടോൺസ് നദിയിലേക്കു മറിഞ്ഞ് 45 പേർ മരിച്ചു. സിംല ജില്ലയിലെ നേർവ മേഖലയിലാണ് സംഭവം. ഉത്തരാഖണ്ഡിലെ വികാസ്നഗറിൽനിന്നു ഡെറാഡൂൺ ജില്ലയിലെ ടിയൂണിയിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ 10 സ്ത്രീകളും മൂന്നു കുട്ടികളും ഉൾപ്പെടും.
ബസിൽ 56 യാത്രക്കാരാണുണ്ടായിരുന്നത്. 45 മൃതദേഹങ്ങൾ കണ്ടെടുത്തതായി സിംല എസ്പി ഡി.ഡബ്ല്യു. നേഗി പറഞ്ഞു. സിർമൗർ, സിംല ജില്ലകളിൽനിന്നുള്ള പോലീസ്, മെഡിക്കൽ സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്കി.
ബസിൽ 56 യാത്രക്കാരാണുണ്ടായിരുന്നത്. 45 മൃതദേഹങ്ങൾ കണ്ടെടുത്തതായി സിംല എസ്പി ഡി.ഡബ്ല്യു. നേഗി പറഞ്ഞു. സിർമൗർ, സിംല ജില്ലകളിൽനിന്നുള്ള പോലീസ്, മെഡിക്കൽ സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്കി.