ന്യൂഡൽഹി: ബിജെപി ഭരണ സംസ്ഥാനങ്ങളിൽ നോട്ടയേക്കാൾ പിന്നിൽ മാത്രം വോട്ടുള്ള സിപിഎമ്മിന്റെ ഉപദേശം ബിജെപിയെ നേരിടുന്ന കാര്യത്തിൽ കോണ്‍ഗ്രസിനു വേണ്ടെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. സ്വന്തം കണ്ണിലെ കരടു കാണാൻ കഴിയാത്തവരോട്, വൈദ്യരേ സ്വയം ചികിൽസിക്കൂ എന്നേ പറയാനുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന് ആന്റണി മറുപടി നൽകി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനു യോജിച്ച സ്ഥാനാർഥി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയെ ചെറുക്കാൻ കോണ്‍ഗ്രസിനു കഴിയില്ലെന്ന പിണറായിയുടെ പ്രസ്താവനയ്ക്കു സിപിഐ മറുപടി നൽകിയിട്ടുണ്ടെന്നും ആന്റണി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു പ്രതികരണം ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നു. തുടർച്ചയായി 35 വർഷം ഭരിച്ച ബംഗാളിൽ സിപിഎം തകർന്നു തരിപ്പണമായി. ബംഗാളിൽ സിപിഎമ്മിലെ ഭൂരിപക്ഷം പ്രവർത്തകരും അണികളുമാണു ബിജെപിയലേക്കു ചേക്കേറിയത്. ബാക്കിയുള്ളവർ തൃണമൂലിലേക്കും പോയി. ഏറ്റവും ഒടുവിൽ ബംഗാളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയാണു ബിജെപി രണ്ടാമതെത്തിയത്.
യുപി അടക്കം നിയമസഭാ തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ നൂറിലേറെ സീറ്റിൽ മൽസരിച്ച സിപിഎമ്മിന് ഒരിടത്തു പോലും കെട്ടിവച്ച കാശുപിടിക്കാനായില്ല. നോട്ടയേക്കാൾ പുറകിലാണു മിക്കയിടത്തും സിപിഎം എന്ന് ഓർക്കണമെന്ന് ആന്റണി പരിഹസിച്ചു. യുപി ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസാണ് രണ്ടാമതുള്ളത്. പഞ്ചാബിലും കർണാടകയിലും അടക്കം മറ്റിടങ്ങളിൽ കോണ്‍ഗ്രസ് ആണ് ഒന്നാമത്തെ പാർട്ടി.
രാജ്യത്താകെ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരും. പഞ്ചാബിൽ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് വലിയ ഭൂരിപക്ഷത്തോടെയാണ്. ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസാണ് വലിയ പാർട്ടിയായത്. ഡൽഹി ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വലിയ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. എഎപിയുടെ സിറ്റിംഗ് സീറ്റിൽ അവർക്കു കെട്ടിവച്ച കാശു പോയി. സിപിഎം ഒറ്റയ്ക്കു വിചാരിച്ചാൽ കേരളത്തിനു പുറത്ത് എന്തു ചെയ്യാനാകും?
രാജ്യമെങ്ങും സാമുദായിക ധ്രൂവീകരണം നടത്തുന്ന ബിജെപിയുടെ അപകടകരമായ പോക്കിനെ ചെറുക്കാൻ കോണ്‍ഗ്രസ് നേതൃത്വം നൽകണമെന്നാണു എല്ലാ മതേതര പാർട്ടികളും ആവശ്യപ്പെട്ടത്. എൻസിപിയും തൃണമൂലും മാത്രമല്ല, സിപിഐയും കോണ്‍ഗ്രസുമായി സഹകരിക്കണമെന്നാണു പറഞ്ഞത്. സിപിഎമ്മിലും കേരള ഘടകമാണ് ഇപ്പോഴും മടിച്ചു നിൽക്കുന്നത്. ഓരോ സംസ്ഥാനത്തും ബിജെപി ചെയ്യുന്നതു രാജ്യത്തിനാകെ അപകടമാണ്. ഇതിനെതിരേ മതേതര മഹാമുന്നണി ഉണ്ടായില്ലെങ്കിൽ രാജ്യം നശിക്കും. സംസ്ഥാനങ്ങളിൽ ചിലപ്പോൾ പരസ്പരം മൽസരിക്കേണ്ടി വരും. പക്ഷേ ദേശീയതലത്തിൽ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിൽ ഒന്നിച്ചു നിൽക്കണം.
കേരളത്തിലെ സിപിഎം ഇപ്പോഴും കാൽ നൂറ്റാണ്ടു പിന്നിലാണ്. കാലത്തിന്റെ ചുവരെഴുത്തു സിപിഎം പഠിക്കണമെന്നും ഇല്ലെങ്കിൽ ജനങ്ങളും പാർട്ടി അണികളും അവരെക്കൊണ്ടു നിലപാടു തിരുത്തിക്കുന്ന സാഹചര്യമുണ്ടാകുമെന്നും ആന്റണി മുന്നറിയിപ്പു നൽകി.
കേരള മുഖ്യമന്ത്രിക്കു ആർഎസ്എസ് ഭീഷണി അതിജീവിച്ചു പ്രസംഗിക്കുന്നതിനു കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരിന്റെ സഹായം വേണ്ടിവന്നു. 1977ൽ ജനസംഘവും ആർഎസ്എസും ഉള്ള ജനതാ പാർട്ടിക്കു പിന്തുണ നൽകിയവരാണ് സിപിഎം. ഗുരുവായൂർ അന്പലത്തിനു തീ പിടിച്ചാൽ എല്ലാം മറന്ന് ഓടിക്കൂടണമെന്നായിരുന്ന് അന്ന് ഇതിനെ സിപിഎം നേതാവ് ന്യായീകരിച്ചത്. 1977ലേതിനേക്കാൾ ആപത്കരമാണ് ഇപ്പോഴത്തെ സ്ഥിതി- ആന്റണി പറഞ്ഞു.
ബിജെപിയെ ചെറുക്കാൻ കോണ്‍ഗ്രസിനു കഴിയില്ലെന്ന പിണറായിയുടെ പ്രസ്താവനയ്ക്കു സിപിഐ മറുപടി നൽകിയിട്ടുണ്ടെന്നും ആന്റണി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു പ്രതികരണം ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നു. തുടർച്ചയായി 35 വർഷം ഭരിച്ച ബംഗാളിൽ സിപിഎം തകർന്നു തരിപ്പണമായി. ബംഗാളിൽ സിപിഎമ്മിലെ ഭൂരിപക്ഷം പ്രവർത്തകരും അണികളുമാണു ബിജെപിയലേക്കു ചേക്കേറിയത്. ബാക്കിയുള്ളവർ തൃണമൂലിലേക്കും പോയി. ഏറ്റവും ഒടുവിൽ ബംഗാളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയാണു ബിജെപി രണ്ടാമതെത്തിയത്.
യുപി അടക്കം നിയമസഭാ തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ നൂറിലേറെ സീറ്റിൽ മൽസരിച്ച സിപിഎമ്മിന് ഒരിടത്തു പോലും കെട്ടിവച്ച കാശുപിടിക്കാനായില്ല. നോട്ടയേക്കാൾ പുറകിലാണു മിക്കയിടത്തും സിപിഎം എന്ന് ഓർക്കണമെന്ന് ആന്റണി പരിഹസിച്ചു. യുപി ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസാണ് രണ്ടാമതുള്ളത്. പഞ്ചാബിലും കർണാടകയിലും അടക്കം മറ്റിടങ്ങളിൽ കോണ്‍ഗ്രസ് ആണ് ഒന്നാമത്തെ പാർട്ടി.
രാജ്യത്താകെ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരും. പഞ്ചാബിൽ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് വലിയ ഭൂരിപക്ഷത്തോടെയാണ്. ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസാണ് വലിയ പാർട്ടിയായത്. ഡൽഹി ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വലിയ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. എഎപിയുടെ സിറ്റിംഗ് സീറ്റിൽ അവർക്കു കെട്ടിവച്ച കാശു പോയി. സിപിഎം ഒറ്റയ്ക്കു വിചാരിച്ചാൽ കേരളത്തിനു പുറത്ത് എന്തു ചെയ്യാനാകും?
രാജ്യമെങ്ങും സാമുദായിക ധ്രൂവീകരണം നടത്തുന്ന ബിജെപിയുടെ അപകടകരമായ പോക്കിനെ ചെറുക്കാൻ കോണ്‍ഗ്രസ് നേതൃത്വം നൽകണമെന്നാണു എല്ലാ മതേതര പാർട്ടികളും ആവശ്യപ്പെട്ടത്. എൻസിപിയും തൃണമൂലും മാത്രമല്ല, സിപിഐയും കോണ്‍ഗ്രസുമായി സഹകരിക്കണമെന്നാണു പറഞ്ഞത്. സിപിഎമ്മിലും കേരള ഘടകമാണ് ഇപ്പോഴും മടിച്ചു നിൽക്കുന്നത്. ഓരോ സംസ്ഥാനത്തും ബിജെപി ചെയ്യുന്നതു രാജ്യത്തിനാകെ അപകടമാണ്. ഇതിനെതിരേ മതേതര മഹാമുന്നണി ഉണ്ടായില്ലെങ്കിൽ രാജ്യം നശിക്കും. സംസ്ഥാനങ്ങളിൽ ചിലപ്പോൾ പരസ്പരം മൽസരിക്കേണ്ടി വരും. പക്ഷേ ദേശീയതലത്തിൽ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിൽ ഒന്നിച്ചു നിൽക്കണം.
കേരളത്തിലെ സിപിഎം ഇപ്പോഴും കാൽ നൂറ്റാണ്ടു പിന്നിലാണ്. കാലത്തിന്റെ ചുവരെഴുത്തു സിപിഎം പഠിക്കണമെന്നും ഇല്ലെങ്കിൽ ജനങ്ങളും പാർട്ടി അണികളും അവരെക്കൊണ്ടു നിലപാടു തിരുത്തിക്കുന്ന സാഹചര്യമുണ്ടാകുമെന്നും ആന്റണി മുന്നറിയിപ്പു നൽകി.
കേരള മുഖ്യമന്ത്രിക്കു ആർഎസ്എസ് ഭീഷണി അതിജീവിച്ചു പ്രസംഗിക്കുന്നതിനു കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരിന്റെ സഹായം വേണ്ടിവന്നു. 1977ൽ ജനസംഘവും ആർഎസ്എസും ഉള്ള ജനതാ പാർട്ടിക്കു പിന്തുണ നൽകിയവരാണ് സിപിഎം. ഗുരുവായൂർ അന്പലത്തിനു തീ പിടിച്ചാൽ എല്ലാം മറന്ന് ഓടിക്കൂടണമെന്നായിരുന്ന് അന്ന് ഇതിനെ സിപിഎം നേതാവ് ന്യായീകരിച്ചത്. 1977ലേതിനേക്കാൾ ആപത്കരമാണ് ഇപ്പോഴത്തെ സ്ഥിതി- ആന്റണി പറഞ്ഞു.