ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ കേരളാ ഹൗസിലായിരുന്നു കൂടിക്കാഴ്ച. തികച്ചും സൗഹൃദ സന്ദർശനമായിരുന്നെന്നും രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തെന്നും പിണറായി വിജയൻ മാധ്യമ പ്രവർത്തകരെ അറിയിച്ചു. രാജ്യത്തെ എല്ലാ മേഖലയിലും ഭീതിജനകമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് കേജരിവാളും പ്രതികരിച്ചു.
ഭയത്തിന്റെ രാഷ്ട്രീയമാണ് രാജ്യത്ത് നിലനിൽക്കുന്നത്. കേന്ദ്രത്തിനെതിരേ ശബ്ദിക്കുന്നവരെ നിശബ്ദമാക്കാനാണ് ശ്രമം. ഇതു ദുഃഖകരമായ അവസ്ഥയാണ്. കേരള മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ പുതിയ തുടക്കമെന്നു വിശേഷിപ്പിക്കാമെന്നും കേജരിവാൾ വ്യക്തമാക്കി. ആർഎസ്എസ് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നു പിണറായി വിജയനും അഭിപ്രായപ്പെട്ടു.
ഡൽഹി സർക്കാരിന്റെ അവകാശങ്ങൾ കവർന്നെടുക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്. ഡൽഹിയെ ഒരു സംസ്ഥാനമായി കാണാതെ സംസ്ഥാനത്തിന്റെ ഫെഡറൽ അധികാരങ്ങളിലേക്കും കടന്നുകയറുകയാണ്. ഇത്തരത്തിലുള്ള ബിജെപിയെ നേരിടാൻ കോണ്‍ഗ്രസിനെ ആശ്രയിച്ചതു കൊണ്ട് കാര്യമില്ല. കോണ്‍ഗ്രസിന്റെ ഡൽഹി മുൻ അധ്യക്ഷനും മറ്റും ബിജെപിയിൽ ചേർന്നത് എല്ലാവരും കണ്ടതാണ്. ഈ സാഹചര്യത്തിൽ മതനിരപേക്ഷ കക്ഷികൾ ഒന്നിച്ചു നിൽക്കണമെന്നും അതിനു സിപിഎം നേതൃത്വം നൽകുമെന്നും പിണറായി പറഞ്ഞു.
ഭയത്തിന്റെ രാഷ്ട്രീയമാണ് രാജ്യത്ത് നിലനിൽക്കുന്നത്. കേന്ദ്രത്തിനെതിരേ ശബ്ദിക്കുന്നവരെ നിശബ്ദമാക്കാനാണ് ശ്രമം. ഇതു ദുഃഖകരമായ അവസ്ഥയാണ്. കേരള മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ പുതിയ തുടക്കമെന്നു വിശേഷിപ്പിക്കാമെന്നും കേജരിവാൾ വ്യക്തമാക്കി. ആർഎസ്എസ് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നു പിണറായി വിജയനും അഭിപ്രായപ്പെട്ടു.
ഡൽഹി സർക്കാരിന്റെ അവകാശങ്ങൾ കവർന്നെടുക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്. ഡൽഹിയെ ഒരു സംസ്ഥാനമായി കാണാതെ സംസ്ഥാനത്തിന്റെ ഫെഡറൽ അധികാരങ്ങളിലേക്കും കടന്നുകയറുകയാണ്. ഇത്തരത്തിലുള്ള ബിജെപിയെ നേരിടാൻ കോണ്‍ഗ്രസിനെ ആശ്രയിച്ചതു കൊണ്ട് കാര്യമില്ല. കോണ്‍ഗ്രസിന്റെ ഡൽഹി മുൻ അധ്യക്ഷനും മറ്റും ബിജെപിയിൽ ചേർന്നത് എല്ലാവരും കണ്ടതാണ്. ഈ സാഹചര്യത്തിൽ മതനിരപേക്ഷ കക്ഷികൾ ഒന്നിച്ചു നിൽക്കണമെന്നും അതിനു സിപിഎം നേതൃത്വം നൽകുമെന്നും പിണറായി പറഞ്ഞു.