ന്യൂഡൽഹി: സാന്പത്തിക കുറ്റവാളി വിജയ് മല്യയുടെ അറസ്റ്റുമായി ബന്ധപ്പെട്ടു നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നു കോണ്ഗ്രസ്. വെറും നാടകങ്ങൾക്കു പകരം മല്യയെ തിരിച്ചയയ്ക്കാ ൻ ബ്രിട്ടനോട് ആവശ്യപ്പെടുകയാണു പ്രധാനമന്ത്രി മോദി ചെയ്യേണ്ടതെന്ന് എഐസിസി മാധ്യമ വിഭാഗം തലവൻ രണ്ദീപ് സുർജേവാല പറഞ്ഞു.
2015 ജൂലൈയിലാണ് വിജയ് മല്യയ്ക്കെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. അപ്പോൾ തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാൽ മോദി സർക്കാർ അതിനു തയാറായില്ല. പകരം മല്യയെ രക്ഷപ്പെടാൻ അനുവദിക്കുകയായിരുന്നു. അറസ്റ്റിലായെങ്കിലും മല്യയെ ഇന്ത്യയിലെത്തിക്കാൻ ഇനിയും വർഷങ്ങൾ എടുത്തേക്കും. വിട്ടുകിട്ടുന്നതിന്റെ ആദ്യ പടി മാത്രമാണ് അറസ്റ്റ്. അറസ്റ്റ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ തന്നെ മല്യയ്ക്ക് ജാമ്യവും ലഭിച്ചു. വേഗത്തിൽ ജാമ്യം ലഭിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതായിരുന്നുവെന്നു സുർജേവാല പറഞ്ഞു.
2015 ജൂലൈയിലാണ് വിജയ് മല്യയ്ക്കെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. അപ്പോൾ തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാൽ മോദി സർക്കാർ അതിനു തയാറായില്ല. പകരം മല്യയെ രക്ഷപ്പെടാൻ അനുവദിക്കുകയായിരുന്നു. അറസ്റ്റിലായെങ്കിലും മല്യയെ ഇന്ത്യയിലെത്തിക്കാൻ ഇനിയും വർഷങ്ങൾ എടുത്തേക്കും. വിട്ടുകിട്ടുന്നതിന്റെ ആദ്യ പടി മാത്രമാണ് അറസ്റ്റ്. അറസ്റ്റ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ തന്നെ മല്യയ്ക്ക് ജാമ്യവും ലഭിച്ചു. വേഗത്തിൽ ജാമ്യം ലഭിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതായിരുന്നുവെന്നു സുർജേവാല പറഞ്ഞു.