ബംഗളൂരു: മൂന്നു വയസുള്ള മകളെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥൻ പാസ്കൽ മസൂരിയറിനെ ബംഗളൂരുവിലെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി.പാസ്കൽ കുറ്റം ചെയ്തുവെന്നതിനു തെളിവില്ലെന്നു പ്രത്യേക കോടതി ജഡ്ജി ബി.എസ്. രേഖ വ്യക്തമാക്കി. ഡിഎൻഎ ടെസ്റ്റ് ഫലവും നെഗറ്റീവായിരുന്നു.
കോടതി വിധിക്കെതിരേ അപ്പീൽ നല്കുമെന്നു ഭാര്യയും മലയാളിയുമായ സുജ ജോൺസ് പറഞ്ഞു. മൂന്നു വയസുള്ള മകളെ പാസ്കൽ മാനഭംഗപ്പെടുത്തിയെന്നു പരാതി നല്കിയത് സുജ ജോൺസായിരുന്നു. തുടർന്ന് 2012 ജൂൺ 19നു പാസ്കൽ അറസ്റ്റിലായി.
തുടർന്ന് പാസ്കൽ മാസങ്ങളോളം ജുഡീഷൽ കസ്റ്റഡിയിലായിരുന്നു. 2001ൽ വിവാഹിതരായ ഈ ദന്പതികൾക്കു മൂന്നു കുട്ടികളുണ്ട്. 2008ൽ ഇവർ ബംഗളൂരുവിലെത്തി.
കോടതി വിധിക്കെതിരേ അപ്പീൽ നല്കുമെന്നു ഭാര്യയും മലയാളിയുമായ സുജ ജോൺസ് പറഞ്ഞു. മൂന്നു വയസുള്ള മകളെ പാസ്കൽ മാനഭംഗപ്പെടുത്തിയെന്നു പരാതി നല്കിയത് സുജ ജോൺസായിരുന്നു. തുടർന്ന് 2012 ജൂൺ 19നു പാസ്കൽ അറസ്റ്റിലായി.
തുടർന്ന് പാസ്കൽ മാസങ്ങളോളം ജുഡീഷൽ കസ്റ്റഡിയിലായിരുന്നു. 2001ൽ വിവാഹിതരായ ഈ ദന്പതികൾക്കു മൂന്നു കുട്ടികളുണ്ട്. 2008ൽ ഇവർ ബംഗളൂരുവിലെത്തി.