ഇൻഡോർ: മദ്യപ്രദേശിലെ റാണിപുര പ്രദേശത്തു പടക്ക കടയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ സംഖ്യ ഏഴായി. ഇന്നലെ രണ്ടു പേർ മരണത്തിനു കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ പടക്കശാലയുടെ ഉടമസ്ഥനും മരിച്ചു. പടക്കശാലയുടെ സമീപമുള്ള ആറു കടകൾ കത്തിനശിച്ചു. കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന 20 ഇരുചക്രവാഹനങ്ങളും കത്തിനശിച്ചു.
സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം നൽകുമെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ അറിയിച്ചു.
സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം നൽകുമെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ അറിയിച്ചു.