ന്യൂഡൽഹി: ബാബറി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധി മതേതരത്വത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ യശസ് ലോകമാകെ ഉയർത്തുന്നതുമാണെന്നു മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉമാഭാരതി കേന്ദ്രമന്ത്രി സ്ഥാനവും കല്യാണ് സിംഗ് ഗവർണർ സ്ഥാനവും രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കളങ്കമായിരുന്നു ബാബറി മസ്ജിദ് തകർത്ത സംഭവം. ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും ലോകത്തിന്റെ മുന്പിൽ ശിരസ് ഉയർത്തി വാചാലമായി പ്രസംഗിക്കുന്ന ഓരോ ഇന്ത്യാക്കാരനും അപമാനഭാരം കൊണ്ടു തല കുനിക്കേണ്ടി വന്ന സന്ദർഭമായിരുന്നു അത്. പരമോന്നത കോടതിക്കു വാക്കുകൊടുത്ത ശേഷമാണു ഇത്രയും ഹീനമായ നടപടിക്ക് രാജ്യത്തെ ഒരു പ്രധാന പാർട്ടിയും അന്നത്തെ യുപി മുഖ്യമന്ത്രിയും അടക്കമുള്ളവർ നേതൃത്വം കൊടുത്തത്.
മസ്ജിദ് തകർത്ത ശേഷം ഇന്ത്യയിൽ നഷ്ടപ്പെട്ട സാമുദായിക സൗഹാർദ്ദം ഇനിയും വീണ്ടെടുക്കാനോ, ഇതുവരെ നേരെയാക്കാൻ കഴിഞ്ഞിട്ടില്ല. പലസംസ്ഥാനങ്ങളിലും രക്തപ്പുഴ ഒഴുകുന്ന സാഹചര്യമുണ്ടായി. അന്നുണ്ടാക്കിയ മുറിവും അകൽച്ചയും എത്രശ്രമിച്ചിട്ടും പൂർണമായും മാറിയിട്ടില്ല. അതുകൊണ്ടുതന്നെ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഓരോ ഭാരതീയനും ആശ്വസിക്കാനും അഭിമാനിക്കാനും കഴിയുന്നതാണു സുപ്രീം കോടതി വിധി. ഈ വിധി അതേപടി നടപ്പാക്കാൻ എല്ലാവരും മുന്നോട്ടു വരണം. ബാബറി മസ്ജിദ് തകർക്കുന്പോൾ മുഖ്യമന്ത്രിയായിരുന്ന കല്യാണ് സിംഗ് സാങ്കേതികത്വത്തിൽ തൂങ്ങി നിൽക്കാതെ രാജിവയ്ക്കുകയാണു വേണ്ടത്. ഉമാ ഭാരതിയും എത്രയും വേഗം രാജിവയ്ക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു.
സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കളങ്കമായിരുന്നു ബാബറി മസ്ജിദ് തകർത്ത സംഭവം. ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും ലോകത്തിന്റെ മുന്പിൽ ശിരസ് ഉയർത്തി വാചാലമായി പ്രസംഗിക്കുന്ന ഓരോ ഇന്ത്യാക്കാരനും അപമാനഭാരം കൊണ്ടു തല കുനിക്കേണ്ടി വന്ന സന്ദർഭമായിരുന്നു അത്. പരമോന്നത കോടതിക്കു വാക്കുകൊടുത്ത ശേഷമാണു ഇത്രയും ഹീനമായ നടപടിക്ക് രാജ്യത്തെ ഒരു പ്രധാന പാർട്ടിയും അന്നത്തെ യുപി മുഖ്യമന്ത്രിയും അടക്കമുള്ളവർ നേതൃത്വം കൊടുത്തത്.
മസ്ജിദ് തകർത്ത ശേഷം ഇന്ത്യയിൽ നഷ്ടപ്പെട്ട സാമുദായിക സൗഹാർദ്ദം ഇനിയും വീണ്ടെടുക്കാനോ, ഇതുവരെ നേരെയാക്കാൻ കഴിഞ്ഞിട്ടില്ല. പലസംസ്ഥാനങ്ങളിലും രക്തപ്പുഴ ഒഴുകുന്ന സാഹചര്യമുണ്ടായി. അന്നുണ്ടാക്കിയ മുറിവും അകൽച്ചയും എത്രശ്രമിച്ചിട്ടും പൂർണമായും മാറിയിട്ടില്ല. അതുകൊണ്ടുതന്നെ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഓരോ ഭാരതീയനും ആശ്വസിക്കാനും അഭിമാനിക്കാനും കഴിയുന്നതാണു സുപ്രീം കോടതി വിധി. ഈ വിധി അതേപടി നടപ്പാക്കാൻ എല്ലാവരും മുന്നോട്ടു വരണം. ബാബറി മസ്ജിദ് തകർക്കുന്പോൾ മുഖ്യമന്ത്രിയായിരുന്ന കല്യാണ് സിംഗ് സാങ്കേതികത്വത്തിൽ തൂങ്ങി നിൽക്കാതെ രാജിവയ്ക്കുകയാണു വേണ്ടത്. ഉമാ ഭാരതിയും എത്രയും വേഗം രാജിവയ്ക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു.