കയ്റോ: ഈജിപ്തിലെ പുരാതന ക്രൈസ്തവ മഠത്തിനു സമീപം സുരക്ഷാസേനയ്ക്കുനേരെ തോക്കുധാരി നടത്തിയ ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. നാലുപേർക്കു പരിക്കേറ്റു. ആറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സെന്റ് കാതറിൻ മഠത്തിനു സമീപമായിരുന്നു ആക്രമണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മൗണ്ട് സിനായിയിലെ മഠത്തിന്റെ പ്രവേശനകവാടത്തിന് ഏതാനും മീറ്റർ അകലെയുണ്ടായ ആക്രമണത്തിന്റെ ഉത്തരാവാദിത്വം ഐഎസ് ഏറ്റെടുത്തു.
ഫ്രാൻസിസ് മാർപാപ്പ അടുത്തയാഴ്ച അവസാനം ഈജിപ്തിൽ എത്താനിരിക്കേയാണ് സ്ഫോടനം. കഴിഞ്ഞദിവസം ഇവിടെ ക്രൈസ്തവ ദേവാലയത്തിലുണ്ടായ രണ്ട് ശക്തമായ ബോംബ് സ്ഫോടനങ്ങളിൽ 45 പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഐഎസ് ഏറ്റെടുത്തിരുന്നു.
ഫ്രാൻസിസ് മാർപാപ്പ അടുത്തയാഴ്ച അവസാനം ഈജിപ്തിൽ എത്താനിരിക്കേയാണ് സ്ഫോടനം. കഴിഞ്ഞദിവസം ഇവിടെ ക്രൈസ്തവ ദേവാലയത്തിലുണ്ടായ രണ്ട് ശക്തമായ ബോംബ് സ്ഫോടനങ്ങളിൽ 45 പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഐഎസ് ഏറ്റെടുത്തിരുന്നു.