ന്യൂഡൽഹി: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണം തേടാനിരിക്കേ ഇന്നലെ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇ.പി. ജയരാജൻ പങ്കെടുത്തില്ല. യോഗത്തിൽ പങ്കെടുക്കാനാവില്ലെന്നു വ്യക്തമാക്കി തിങ്കളാഴ്ച രാത്രി തന്നെ ജയരാജൻ അവധിക്ക് അപേക്ഷ നൽകിയിരുന്നു.
വ്യവസായ വകുപ്പിനു കീഴിലെ വിവിധ തസ്തികകളിൽ ബന്ധുക്കളെ നിയമിച്ചതിൽ ഇ.പി. ജയരാജനും പി.കെ. ശ്രീമതി എംപിക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഇരു നേതാക്കളുടെയും വിശദീകരണം തേടിയതിനു ശേഷം നടപടിയെക്കുറിച്ച് കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനമെടുക്കാമെന്നുമായിരുന്നു തിങ്കളാഴ്ച ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ ധാരണയായിരുന്നത്.
വിഷയത്തിൽ ജയരാജനും ശ്രീമതിക്കും വീഴ്ച പറ്റിയതായി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിനു റിപ്പോർട്ട് നൽകിയിരുന്നു. ഇത് അംഗീകരിച്ച പോളിറ്റ് ബ്യൂറോ, ഇക്കാര്യത്തിൽ ഇരുവരുടെയും വിശദീകരണം കേട്ടതിനുശേഷം നടപടിയെക്കുറിച്ച് ആലോചിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇരുവരും കേന്ദ്ര കമ്മിറ്റി നേതാക്കളായതിനാലാണ് വിഷയം കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടാൻ പിബി തീരുമാനിച്ചതും. നേതാക്കൾ തെറ്റ് ഏറ്റുപറഞ്ഞാൽ കടുത്ത നടപടികളിലേക്കു കടക്കാതെ ശാസനയിലോ താക്കീതിലോ ഒതുക്കാനും പിബി യോഗത്തിൽ ധാരണയായിരുന്നു.
ജയരാജൻ എത്താഞ്ഞതിനാൽ വിഷയം ഇന്നലെ കൂടിയ കേന്ദ്ര കമ്മിറ്റി യോഗം പരിഗണനയ്ക്കെടുത്തില്ല. എന്നാൽ, വിഷയത്തിൽ എന്തു നടപടി സ്വീകരിക്കാനാവുമെന്ന കാര്യം ഇന്നു രാവിലെ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്യും. ജയരാജന്റെ അഭാവത്തിൽ വിഷയം കേന്ദ്ര കമ്മിറ്റി പരിഗണിക്കണോ എന്ന കാര്യത്തിലാവും ചർച്ച നടക്കുക. ജയരാജന്റെ വിശദീകരണം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങളുടെ ആവശ്യത്തിനു യോഗത്തിൽ സ്വീകര്യത ലഭിച്ചാൽ വിഷയം അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിലേക്കു മാറ്റാനിടയുണ്ടെന്നും നേതാക്കൾ പറയുന്നു.
വ്യവസായ വകുപ്പിനു കീഴിലെ വിവിധ തസ്തികകളിൽ ബന്ധുക്കളെ നിയമിച്ചതിൽ ഇ.പി. ജയരാജനും പി.കെ. ശ്രീമതി എംപിക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഇരു നേതാക്കളുടെയും വിശദീകരണം തേടിയതിനു ശേഷം നടപടിയെക്കുറിച്ച് കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനമെടുക്കാമെന്നുമായിരുന്നു തിങ്കളാഴ്ച ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ ധാരണയായിരുന്നത്.
വിഷയത്തിൽ ജയരാജനും ശ്രീമതിക്കും വീഴ്ച പറ്റിയതായി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിനു റിപ്പോർട്ട് നൽകിയിരുന്നു. ഇത് അംഗീകരിച്ച പോളിറ്റ് ബ്യൂറോ, ഇക്കാര്യത്തിൽ ഇരുവരുടെയും വിശദീകരണം കേട്ടതിനുശേഷം നടപടിയെക്കുറിച്ച് ആലോചിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇരുവരും കേന്ദ്ര കമ്മിറ്റി നേതാക്കളായതിനാലാണ് വിഷയം കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടാൻ പിബി തീരുമാനിച്ചതും. നേതാക്കൾ തെറ്റ് ഏറ്റുപറഞ്ഞാൽ കടുത്ത നടപടികളിലേക്കു കടക്കാതെ ശാസനയിലോ താക്കീതിലോ ഒതുക്കാനും പിബി യോഗത്തിൽ ധാരണയായിരുന്നു.
ജയരാജൻ എത്താഞ്ഞതിനാൽ വിഷയം ഇന്നലെ കൂടിയ കേന്ദ്ര കമ്മിറ്റി യോഗം പരിഗണനയ്ക്കെടുത്തില്ല. എന്നാൽ, വിഷയത്തിൽ എന്തു നടപടി സ്വീകരിക്കാനാവുമെന്ന കാര്യം ഇന്നു രാവിലെ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്യും. ജയരാജന്റെ അഭാവത്തിൽ വിഷയം കേന്ദ്ര കമ്മിറ്റി പരിഗണിക്കണോ എന്ന കാര്യത്തിലാവും ചർച്ച നടക്കുക. ജയരാജന്റെ വിശദീകരണം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങളുടെ ആവശ്യത്തിനു യോഗത്തിൽ സ്വീകര്യത ലഭിച്ചാൽ വിഷയം അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിലേക്കു മാറ്റാനിടയുണ്ടെന്നും നേതാക്കൾ പറയുന്നു.