ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിലും സിബിഎസ്ഇയിൽ അഫിലിയേറ്റ് ചെയ്ത സ്കൂളുകളിലും ഹിന്ദി നിർബന്ധമാക്കണമെന്ന് കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച പാർലമെന്ററി പാനലിന്റെ നിർദേശം രാഷ്ട്രപതി പ്രണാബ് മുഖർജി തത്വത്തിൽ അംഗീകരിച്ചതോടെയാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വെബ്സൈറ്റിൽ ഈ നിർദേശം പുറപ്പെടുവിച്ചത്.
എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ചതിനു ശേഷമായിരിക്കുമെന്ന് രാഷ്ട്രപതി ഭവൻ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസം സംബന്ധിച്ച വിഷയവും ഏതെല്ലാം വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നതുമെല്ലാം സംസ്ഥാനങ്ങളുടെ വിവേചനാധികാരത്തിൽ ഉൾപ്പെടുന്നതാണ്. സ്കൂളുകളിൽ ഐച്ഛികമായി ഏത് ഭാഷ പഠിപ്പിക്കണമെന്ന കാര്യത്തിലും സംസ്ഥാന സർക്കാരുകളാണ് തീരുമാനമെടുക്കുന്നത്. ഇംഗ്ലീഷും രണ്ട് ഇന്ത്യൻ ഭാഷകളും ചേർന്നുള്ള ത്രിഭാഷ ഫോർമുലയായിരുന്നു 9, 10 ക്ലാസുകളിലേക്കായി നേരത്തെ സിബിഎസ്ഇ മുന്നോട്ടു വെച്ചിരുന്നത്. ഉത്തരേ ന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി പ്രധാന വിഷയമാണെങ്കിലും ഭരണഘടന അംഗീകരിച്ച 22 ഭാഷകളിൽ ഏതെങ്കിലും ഒരു ഭാഷ കൂടി പഠന വിഷയമാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, മാനവവിഭവശേഷി മന്ത്രാലയം ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ഹിന്ദി ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള പാർലമെന്റിന്റെ ഒൗദ്യോഗിക ഭാഷാ കമ്മിറ്റി 117 നിർദേശങ്ങളാണ് മുന്നോട്ടു വെച്ചത്. ഇതിൽ ഭൂരിഭാഗവും രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ട്.
അതേസമയം, കേന്ദ്ര സർക്കാർ സർവീസിൽ ജോലി ലഭിക്കുന്നതിനു ഹിന്ദിയിൽ കുറഞ്ഞ അറിവെങ്കിലും ഉണ്ടായിരിക്കണമെന്ന നിർദേശം രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ചതിനു ശേഷമായിരിക്കുമെന്ന് രാഷ്ട്രപതി ഭവൻ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസം സംബന്ധിച്ച വിഷയവും ഏതെല്ലാം വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നതുമെല്ലാം സംസ്ഥാനങ്ങളുടെ വിവേചനാധികാരത്തിൽ ഉൾപ്പെടുന്നതാണ്. സ്കൂളുകളിൽ ഐച്ഛികമായി ഏത് ഭാഷ പഠിപ്പിക്കണമെന്ന കാര്യത്തിലും സംസ്ഥാന സർക്കാരുകളാണ് തീരുമാനമെടുക്കുന്നത്. ഇംഗ്ലീഷും രണ്ട് ഇന്ത്യൻ ഭാഷകളും ചേർന്നുള്ള ത്രിഭാഷ ഫോർമുലയായിരുന്നു 9, 10 ക്ലാസുകളിലേക്കായി നേരത്തെ സിബിഎസ്ഇ മുന്നോട്ടു വെച്ചിരുന്നത്. ഉത്തരേ ന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി പ്രധാന വിഷയമാണെങ്കിലും ഭരണഘടന അംഗീകരിച്ച 22 ഭാഷകളിൽ ഏതെങ്കിലും ഒരു ഭാഷ കൂടി പഠന വിഷയമാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, മാനവവിഭവശേഷി മന്ത്രാലയം ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ഹിന്ദി ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള പാർലമെന്റിന്റെ ഒൗദ്യോഗിക ഭാഷാ കമ്മിറ്റി 117 നിർദേശങ്ങളാണ് മുന്നോട്ടു വെച്ചത്. ഇതിൽ ഭൂരിഭാഗവും രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ട്.
അതേസമയം, കേന്ദ്ര സർക്കാർ സർവീസിൽ ജോലി ലഭിക്കുന്നതിനു ഹിന്ദിയിൽ കുറഞ്ഞ അറിവെങ്കിലും ഉണ്ടായിരിക്കണമെന്ന നിർദേശം രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.