ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിലേക്കു സർവീസ് നടത്തുന്നതിനായി വിവിധ വിമാന കന്പനികളുമായി കേന്ദ്ര വ്യോമയാന സെക്രട്ടറിയുടെ നേതൃത്വത്തിൽ 27നു ചർച്ച നടത്തും. വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള വിവിധ അനുമതികൾ ലഭ്യമാക്കുന്നതു സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാമെന്നും കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകി.
27നു നടക്കുന്ന ചർച്ചയിൽ കണ്ണൂർ എയർപോർട്ട് കന്പനി (കിയാൽ) പ്രതിനിധികളും പങ്കെടുക്കും. തുടർന്ന് കേരളത്തിൽ നടക്കുന്ന ചർച്ചയിൽ മുഖ്യമന്ത്രിയും പങ്കെടുക്കും. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറക്കുന്ന കാര്യം പരിശോധിക്കുന്നതിനായി ഡിജിസിഎ, എയർപോർട്ട് അഥോറിറ്റി പ്രതിനിധികൾ അടുത്താഴ്ച കോഴിക്കോടെത്തുമെന്നും കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.
ബിസിഎഎസ്, എയർപോർട്ട് അഥോറിറ്റി, സിഐഎസ്എഫ്, കസ്റ്റംസ്, എമിഗ്രേഷൻ എന്നിവയിൽനിന്നു ജീവനക്കാരെ നിയോഗിക്കുന്ന കാര്യവും മുഖ്യമന്ത്രി ചർച്ച ചെയ്തു. ശബരിമലയിൽ വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായാൽ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിലാക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി ഡൽഹിയിൽ മാധ്യമ പ്രവർത്തകരെ അറിയിച്ചു.
27നു നടക്കുന്ന ചർച്ചയിൽ കണ്ണൂർ എയർപോർട്ട് കന്പനി (കിയാൽ) പ്രതിനിധികളും പങ്കെടുക്കും. തുടർന്ന് കേരളത്തിൽ നടക്കുന്ന ചർച്ചയിൽ മുഖ്യമന്ത്രിയും പങ്കെടുക്കും. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറക്കുന്ന കാര്യം പരിശോധിക്കുന്നതിനായി ഡിജിസിഎ, എയർപോർട്ട് അഥോറിറ്റി പ്രതിനിധികൾ അടുത്താഴ്ച കോഴിക്കോടെത്തുമെന്നും കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.
ബിസിഎഎസ്, എയർപോർട്ട് അഥോറിറ്റി, സിഐഎസ്എഫ്, കസ്റ്റംസ്, എമിഗ്രേഷൻ എന്നിവയിൽനിന്നു ജീവനക്കാരെ നിയോഗിക്കുന്ന കാര്യവും മുഖ്യമന്ത്രി ചർച്ച ചെയ്തു. ശബരിമലയിൽ വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായാൽ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിലാക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി ഡൽഹിയിൽ മാധ്യമ പ്രവർത്തകരെ അറിയിച്ചു.