ലണ്ടൻ: വിവാദ വ്യവസായി വിജയ് മല്യയെ ലണ്ടനിൽ സ്കോട്ലൻഡ് യാർഡ് പോലീസ് അറസ്റ്റ് ചെയ്തു. ബാങ്കുകൾക്ക് വായ്പകുടിശിക വരുത്തിയശേഷം ലണ്ടനിലേക്കു മുങ്ങിയ മല്യയെ തിരികെയെത്തിക്കാൻ നടപടി സ്വീകരണമെന്ന ഇന്ത്യയുടെ ആവശ്യത്തെത്തുടർന്നായിരുന്നു അറസ്റ്റ്. ചൊവ്വാഴ്ച രാവിലെ മെട്രോപോളീറ്റൻ പോലീസ് മല്യയെ അറസ്റ്റ് ചെയ്ത് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. മണിക്കൂറുകൾക്കുശേഷം മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം നല്കി.
മല്യയെ അറസ്റ്റ് ചെയ്ത വിവരം സ്കോട്ലൻഡ് യാർഡ് പോലീസ് കേസ് അന്വേഷിക്കുന്ന സിബിഐയെ അറിയിച്ചിരുന്നു. മല്യയെ ഇന്ത്യക്കു കൈമാറുന്ന നടപടിയുടെ ഭാഗമായായിരുന്നു അറസ്റ്റ്.
കൈമാറ്റ നടപടികളുടെ ഭാഗമായുള്ള വാദം കോടതിയിൽ ആരംഭിച്ചെന്നും മാധ്യമങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ജാമ്യം ലഭിച്ചതിനുശേഷം പുറത്തെത്തിയ മല്യ പ്രതികരിച്ചു.
ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി 9,000 കോടി രൂപയുടെ വായ്പക്കുടിശിക വരുത്തിയ മല്യ 2016 മാർച്ചിലാണു ലണ്ടനിലേക്കു കടന്നത്. മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷർ എയർലൈൻസിന്റെ പേരിലാണ് സ്റ്റേറ്റ് ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളുടെ കൺസോഷ്യത്തിൽനിന്നു വായ്പയെടുത്തത്. ഐഡിബിഐ ബാങ്കിന് 720 കോടി രൂപ കുടിശിക വരുത്തിയ കേസിൽ ജനുവരിയിലാണു സിബിഐ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. രാജ്യസഭാംഗമായിരുന്ന മല്യ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചാണു ബ്രിട്ടനിലേക്കു കടന്നത്.
മല്യയെ ഇന്ത്യക്കു കൈമാറുന്നതിന്റെ ഭാഗമായാണു സ്കോട്ലൻഡ് യാർഡ് അറസ്റ്റ് ചെയ്തതെന്നു നിയമവിദഗ്ധർ പറഞ്ഞു. മല്യ വിഷയം യുകെ സന്ദർശനത്തിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലി കഴിഞ്ഞ മാസം ഉന്നയി ച്ചിരുന്നു.
നിലവിലെ കുറ്റവാളി കൈമാറ്റ കരാർ പ്രകാരം മല്യയെ തിരികെ ലഭിക്കാൻ ഫെബ്രുവരി എട്ടിനു ബ്രിട്ടനോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. മല്യക്കെതിരേ പണത്തട്ടിപ്പ് കേസ് രാജ്യത്തുണ്ടെന്നും ഇതിന്റെ സങ്കീർണത പരിഗണിച്ച് നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് നിയമമന്ത്രാലയം കഴിഞ്ഞമാസം അപേക്ഷ അംഗീകരിക്കുകയും മേൽനടപടികൾക്കായി ജില്ലാ ജഡ്ജിക്കു കൈമാറുകയും ചെയ്തു.മല്യയുടെ അറസ്റ്റ് നടപടിയുടെ ഭാഗമാണെന്നും സാന്പത്തിക കുറ്റവാളികൾ രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും വിദേശകാര്യ സഹമന്ത്രി സന്തോഷ് കുമാർ ഗംഗ്വാർ ഡൽഹിയിൽ പറ ഞ്ഞു. തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്നവരെ നിയമം വെറുതേ വിടില്ല. മല്യയെ ബ്രിട്ടനിൽനിന്നു പുറത്താക്കുന്നതിനുള്ള നടപടികൾ ശരിയായ ദിശയിലാണു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുറത്താക്കലിനു വിവിധ ഘട്ടങ്ങൾ
ബ്രിട്ടനിൽ കുറ്റവാളികളെ പുറത്താക്കൽ നടപടി വിവിധ ഘട്ടങ്ങളായാണു നടക്കുന്നത്. പ്രതിക്കെതിരേ ജഡ്ജി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതാണു തുടക്കം. പുറത്താക്കൽ നടപടിയുടെ വാദം തുടങ്ങുന്നതിനു മുന്പായി പ്രതിക്കു തന്റെ ഭാഗം വ്യക്തമാക്കാൻ അവസരം നല്കും. ഇതിനായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പ്രതിയെ കോടതിയിൽ എത്തിക്കും. പുറത്താക്കൽ വാദം പൂർത്തിയായ ശേഷം അന്തിമ തീരുമാനം കൈകൊള്ളുന്നത് സ്റ്റേറ്റ് സെക്രട്ടറിയാണ്. കീഴ്ക്കോടതിയുടെ വിധിക്കെതിരേ പ്രതിക്കു മേൽക്കോടതിയെ സമീപിക്കാനും അവസരമുണ്ട്.
മല്യയെ അറസ്റ്റ് ചെയ്ത വിവരം സ്കോട്ലൻഡ് യാർഡ് പോലീസ് കേസ് അന്വേഷിക്കുന്ന സിബിഐയെ അറിയിച്ചിരുന്നു. മല്യയെ ഇന്ത്യക്കു കൈമാറുന്ന നടപടിയുടെ ഭാഗമായായിരുന്നു അറസ്റ്റ്.
കൈമാറ്റ നടപടികളുടെ ഭാഗമായുള്ള വാദം കോടതിയിൽ ആരംഭിച്ചെന്നും മാധ്യമങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ജാമ്യം ലഭിച്ചതിനുശേഷം പുറത്തെത്തിയ മല്യ പ്രതികരിച്ചു.
ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി 9,000 കോടി രൂപയുടെ വായ്പക്കുടിശിക വരുത്തിയ മല്യ 2016 മാർച്ചിലാണു ലണ്ടനിലേക്കു കടന്നത്. മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷർ എയർലൈൻസിന്റെ പേരിലാണ് സ്റ്റേറ്റ് ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളുടെ കൺസോഷ്യത്തിൽനിന്നു വായ്പയെടുത്തത്. ഐഡിബിഐ ബാങ്കിന് 720 കോടി രൂപ കുടിശിക വരുത്തിയ കേസിൽ ജനുവരിയിലാണു സിബിഐ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. രാജ്യസഭാംഗമായിരുന്ന മല്യ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചാണു ബ്രിട്ടനിലേക്കു കടന്നത്.
മല്യയെ ഇന്ത്യക്കു കൈമാറുന്നതിന്റെ ഭാഗമായാണു സ്കോട്ലൻഡ് യാർഡ് അറസ്റ്റ് ചെയ്തതെന്നു നിയമവിദഗ്ധർ പറഞ്ഞു. മല്യ വിഷയം യുകെ സന്ദർശനത്തിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലി കഴിഞ്ഞ മാസം ഉന്നയി ച്ചിരുന്നു.
നിലവിലെ കുറ്റവാളി കൈമാറ്റ കരാർ പ്രകാരം മല്യയെ തിരികെ ലഭിക്കാൻ ഫെബ്രുവരി എട്ടിനു ബ്രിട്ടനോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. മല്യക്കെതിരേ പണത്തട്ടിപ്പ് കേസ് രാജ്യത്തുണ്ടെന്നും ഇതിന്റെ സങ്കീർണത പരിഗണിച്ച് നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് നിയമമന്ത്രാലയം കഴിഞ്ഞമാസം അപേക്ഷ അംഗീകരിക്കുകയും മേൽനടപടികൾക്കായി ജില്ലാ ജഡ്ജിക്കു കൈമാറുകയും ചെയ്തു.മല്യയുടെ അറസ്റ്റ് നടപടിയുടെ ഭാഗമാണെന്നും സാന്പത്തിക കുറ്റവാളികൾ രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും വിദേശകാര്യ സഹമന്ത്രി സന്തോഷ് കുമാർ ഗംഗ്വാർ ഡൽഹിയിൽ പറ ഞ്ഞു. തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്നവരെ നിയമം വെറുതേ വിടില്ല. മല്യയെ ബ്രിട്ടനിൽനിന്നു പുറത്താക്കുന്നതിനുള്ള നടപടികൾ ശരിയായ ദിശയിലാണു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുറത്താക്കലിനു വിവിധ ഘട്ടങ്ങൾ
ബ്രിട്ടനിൽ കുറ്റവാളികളെ പുറത്താക്കൽ നടപടി വിവിധ ഘട്ടങ്ങളായാണു നടക്കുന്നത്. പ്രതിക്കെതിരേ ജഡ്ജി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതാണു തുടക്കം. പുറത്താക്കൽ നടപടിയുടെ വാദം തുടങ്ങുന്നതിനു മുന്പായി പ്രതിക്കു തന്റെ ഭാഗം വ്യക്തമാക്കാൻ അവസരം നല്കും. ഇതിനായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പ്രതിയെ കോടതിയിൽ എത്തിക്കും. പുറത്താക്കൽ വാദം പൂർത്തിയായ ശേഷം അന്തിമ തീരുമാനം കൈകൊള്ളുന്നത് സ്റ്റേറ്റ് സെക്രട്ടറിയാണ്. കീഴ്ക്കോടതിയുടെ വിധിക്കെതിരേ പ്രതിക്കു മേൽക്കോടതിയെ സമീപിക്കാനും അവസരമുണ്ട്.