ലക്സർ: ഈജിപ്തിന്റെ തെക്കൻ നഗരമായ ലക്സറിലെ പുരാതന ശവകുടീരത്തിൽനിന്ന് ആറ് മമ്മികളെ കണ്ടെത്തി. തടികൊണ്ടുനിർമിച്ച വർണാഭമായ ശവപ്പെട്ടികൾ, ശവസംസ്കാരചടങ്ങുകൾക്ക് ഉപയോഗിക്കുന്ന ആയിരത്തോളം പ്രതിമകൾ എന്നിവയും കണ്ടെടുത്തുവെന്ന് പുരാവസ്തു മന്ത്രാലയം അറിയിച്ചു. രാജക്കന്മാരുടെ താഴ്വര എന്നറിയപ്പെടുന്ന പ്രദേശത്തിനു സമീപമുള്ള ദ്രാ അബുൽ നാഗാ ശവകുടീരത്തിൽനിന്നാണ് മമ്മികളും അനുബന്ധസാധനങ്ങളും കണ്ടെടുത്തത്.
പത്ത് ശവപേടകങ്ങളും എട്ട് മമ്മികളുമാണ് ഇതുവരെ കണ്ടെത്തിയത്. ഖനനം തുടരുകയാണെന്നും ദൗത്യത്തിനു നേതൃത്വം നൽകുന്ന മുസ്തഫ വാസിരി അറിയിച്ചു. ഏറെ പ്രധാനപ്പെട്ടൊരു നേട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
മമ്മികൾക്കുപുറമേ നിരവധി ചെറു പ്രതിമകളും കണ്ടെത്തി. മരണാനന്തര ജീവിതത്തിലെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനു മൃതദേഹത്തോടൊപ്പം ചെറിയ പ്രതിമകൾ അടക്കംചെയ്യുന്നതു പ്രാചീന ഈജിപ്തിലെ വിശ്വാസമായിരുന്നു-അദ്ദേഹം പറഞ്ഞു.
വെളുത്ത മുഖംമൂടിയും റബർ കൈയുറയും ധരിച്ചാണ് ഗവേഷകർ ശവക്കല്ലറയിൽ പരിശോധന നടത്തിയത്. ചുവപ്പ്, നീല, കറുപ്പ്, പച്ച, മഞ്ഞ നിറങ്ങളിലുള്ള സങ്കീർണമായ ചിത്രങ്ങൾക്കൊപ്പം മരിച്ചയാളുടെ മുഖചിത്രവും ശവപേടകങ്ങളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഏറെ സൂക്ഷ്മതോടെയാണു ഇവ സൂക്ഷിച്ചിരിക്കുന്നത്.
കാലപ്പഴക്കംകൊണ്ട് ചിലത് നശിച്ചുതുടങ്ങിയെന്നുമാത്രം. കണ്ടെടുത്ത ശവപേടകങ്ങളിലൊന്നിലെ മമ്മിയെ പൊതിഞ്ഞിരിക്കുന്ന ലിനൻ തുണി വിശദമായി പരിശോധിക്കാനും ഗവേഷകർ ഒരുങ്ങുകയാണ്. വെള്ള, ഓറഞ്ച്, പച്ച നിറങ്ങളുള്ള അലങ്കരിച്ച കുടങ്ങളും ശവപേടകങ്ങൾക്കു സമീപം ഉണ്ട്. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘റ്റി’ആകൃതിയാലാണ് ശവകുടീരം നിർമിച്ചിരിക്കുന്നത്.
പൂമുഖത്തുനിന്നും ചതുരാകൃതിയിലുള്ള ഹാളിലേക്കും അവിടെ നിന്നും ഇടനാഴിവഴി പള്ളിയറയിലേക്കും പ്രവേശിക്കാവുന്ന രീതിയിലാണ് ശവകുടീരത്തിന്റെ രൂപകല്പനയെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിനോട് ചേർന്ന് മറ്റൊരു മുറിയും കണ്ടെത്തിയെങ്കിലും അകത്ത് പരിശോധന നടത്താനായിട്ടില്ല.വരുംകാലങ്ങളിൽ കൂടുതൽ മമ്മികളെ കണ്ടെത്താനാകുമെന്ന സൂചനകളും ഇപ്പോഴത്തെ ഖനനത്തിൽ ലഭിച്ചിട്ടുണ്ടെന്ന് പുരാവസ്തുവകുപ്പ് വക്താവ് നവീൻ അൽ അരിഫ് അറിയിച്ചു.
പത്ത് ശവപേടകങ്ങളും എട്ട് മമ്മികളുമാണ് ഇതുവരെ കണ്ടെത്തിയത്. ഖനനം തുടരുകയാണെന്നും ദൗത്യത്തിനു നേതൃത്വം നൽകുന്ന മുസ്തഫ വാസിരി അറിയിച്ചു. ഏറെ പ്രധാനപ്പെട്ടൊരു നേട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
മമ്മികൾക്കുപുറമേ നിരവധി ചെറു പ്രതിമകളും കണ്ടെത്തി. മരണാനന്തര ജീവിതത്തിലെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനു മൃതദേഹത്തോടൊപ്പം ചെറിയ പ്രതിമകൾ അടക്കംചെയ്യുന്നതു പ്രാചീന ഈജിപ്തിലെ വിശ്വാസമായിരുന്നു-അദ്ദേഹം പറഞ്ഞു.
വെളുത്ത മുഖംമൂടിയും റബർ കൈയുറയും ധരിച്ചാണ് ഗവേഷകർ ശവക്കല്ലറയിൽ പരിശോധന നടത്തിയത്. ചുവപ്പ്, നീല, കറുപ്പ്, പച്ച, മഞ്ഞ നിറങ്ങളിലുള്ള സങ്കീർണമായ ചിത്രങ്ങൾക്കൊപ്പം മരിച്ചയാളുടെ മുഖചിത്രവും ശവപേടകങ്ങളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഏറെ സൂക്ഷ്മതോടെയാണു ഇവ സൂക്ഷിച്ചിരിക്കുന്നത്.
കാലപ്പഴക്കംകൊണ്ട് ചിലത് നശിച്ചുതുടങ്ങിയെന്നുമാത്രം. കണ്ടെടുത്ത ശവപേടകങ്ങളിലൊന്നിലെ മമ്മിയെ പൊതിഞ്ഞിരിക്കുന്ന ലിനൻ തുണി വിശദമായി പരിശോധിക്കാനും ഗവേഷകർ ഒരുങ്ങുകയാണ്. വെള്ള, ഓറഞ്ച്, പച്ച നിറങ്ങളുള്ള അലങ്കരിച്ച കുടങ്ങളും ശവപേടകങ്ങൾക്കു സമീപം ഉണ്ട്. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘റ്റി’ആകൃതിയാലാണ് ശവകുടീരം നിർമിച്ചിരിക്കുന്നത്.
പൂമുഖത്തുനിന്നും ചതുരാകൃതിയിലുള്ള ഹാളിലേക്കും അവിടെ നിന്നും ഇടനാഴിവഴി പള്ളിയറയിലേക്കും പ്രവേശിക്കാവുന്ന രീതിയിലാണ് ശവകുടീരത്തിന്റെ രൂപകല്പനയെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിനോട് ചേർന്ന് മറ്റൊരു മുറിയും കണ്ടെത്തിയെങ്കിലും അകത്ത് പരിശോധന നടത്താനായിട്ടില്ല.വരുംകാലങ്ങളിൽ കൂടുതൽ മമ്മികളെ കണ്ടെത്താനാകുമെന്ന സൂചനകളും ഇപ്പോഴത്തെ ഖനനത്തിൽ ലഭിച്ചിട്ടുണ്ടെന്ന് പുരാവസ്തുവകുപ്പ് വക്താവ് നവീൻ അൽ അരിഫ് അറിയിച്ചു.