ബെയ്റൂട്ട്: സിറിയയിലെ കിഴക്കൻ നഗരമായ ദിയർ അൽ-സോറിലെ രണ്ടിടങ്ങളിൽ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 23 പേർ മരിച്ചുവെന്ന് മനുഷ്യാവകാശ സംഘടനയായ സിറിയൻ ഒബ്സർവേറ്ററി. എന്നാൽ ആക്രമണത്തെക്കുറിച്ച് സഖ്യസേന പ്രതികരിച്ചില്ല.
അതേസമയം ബോംബ് ആക്രമണത്തിൽ സിവിലിയന്മാർ കൊല്ലപ്പെടുന്നില്ല എന്നുറപ്പാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അവർ വിശദീകരിച്ചു.യുഫ്രട്ടീസ് നദിക്കു വടക്ക് അൽ ഹുസൈനിയാഹിൽ ഏഴ് പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. റഷ്യൻ സേന നടത്തിയ ആക്രമണത്തിൽ ഒന്പത് കുട്ടികളുൾപ്പെടെ പത്ത് പേർ മരിച്ചതായും അവർ പറഞ്ഞു.
ഐഎസ് നിയന്ത്രണത്തിലുള്ള ഇഡ്ലിബിലായിരുന്നു ആക്രമണം. യുഎസ് നേതൃത്വത്തിലുള്ള സൈന്യം തിങ്കളാഴ്ച രാത്രിയാണ് അൽബു കമാലിലെ ദിയർ എസാറിൽ ആക്രമണം നടത്തിയതെന്നാണ് സിറിയൻ ഒബ്സർവേറ്ററി പറയുന്നത്. അഞ്ച് കുട്ടികളുൾപ്പെടെ 13 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. സിറിയ-ഇറാക് അതിർത്തിയിലാണു പ്രദേശം.മൂന്ന് ഐഎസ് ഭീകരരും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ബോംബ് ആക്രമണത്തിൽ സിവിലിയന്മാർ കൊല്ലപ്പെടുന്നില്ല എന്നുറപ്പാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അവർ വിശദീകരിച്ചു.യുഫ്രട്ടീസ് നദിക്കു വടക്ക് അൽ ഹുസൈനിയാഹിൽ ഏഴ് പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. റഷ്യൻ സേന നടത്തിയ ആക്രമണത്തിൽ ഒന്പത് കുട്ടികളുൾപ്പെടെ പത്ത് പേർ മരിച്ചതായും അവർ പറഞ്ഞു.
ഐഎസ് നിയന്ത്രണത്തിലുള്ള ഇഡ്ലിബിലായിരുന്നു ആക്രമണം. യുഎസ് നേതൃത്വത്തിലുള്ള സൈന്യം തിങ്കളാഴ്ച രാത്രിയാണ് അൽബു കമാലിലെ ദിയർ എസാറിൽ ആക്രമണം നടത്തിയതെന്നാണ് സിറിയൻ ഒബ്സർവേറ്ററി പറയുന്നത്. അഞ്ച് കുട്ടികളുൾപ്പെടെ 13 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. സിറിയ-ഇറാക് അതിർത്തിയിലാണു പ്രദേശം.മൂന്ന് ഐഎസ് ഭീകരരും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.