ശ്രീനഗർ: പുൽവാമയിലെ സർക്കാർ കോളജിൽ സുരക്ഷാ ഉദ്യോഗസ്ഥർ മനുഷ്യാവകാശ ലംഘനം നടത്തിയെന്നാരോപിച്ച് ലാൽ ചൗക് ശ്രീപ്രതാപ് കോളജിലെ വിദ്യാർഥികളും പോലീസും തെരുവിൽ ഏറ്റുമുട്ടി.
കാഷ്മീർ താഴ്വരയിലെ യൂണിവേഴ്സിറ്റികളിൽനിന്നുള്ള വിദ്യാർഥികളും നിരത്തിലിറങ്ങിയതോടെ ഇവരെ പിരിച്ചുവിടാൻ പോലീസിനു ലാത്തിച്ചാർജും കണ്ണീർവാതക ഷെല്ലുകളും പ്രയോഗിക്കേണ്ടിവന്നു. ടൗണിൽ പ്രകടനം നടത്താനുള്ള വിദ്യാർഥികളുടെ നീക്കം പോലീസ് തടഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരേ വിദ്യാർഥികൾ കല്ലെറിയുകയായിരുന്നു. സംഘർഷത്തെത്തുടർന്ന് ലാൽചൗക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടു. മൗലാന ആസാദ് റോഡിലെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.
വിദ്യാർഥി സംഘർഷത്തെത്തുടർന്ന് കാഷ്മീരിലെ കോളജുകൾക്കും ഹയർ സെക്കൻഡറി സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.കാഷമീരിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ വിലക്കിയിട്ടുണ്ട്.
കാഷ്മീർ താഴ്വരയിലെ യൂണിവേഴ്സിറ്റികളിൽനിന്നുള്ള വിദ്യാർഥികളും നിരത്തിലിറങ്ങിയതോടെ ഇവരെ പിരിച്ചുവിടാൻ പോലീസിനു ലാത്തിച്ചാർജും കണ്ണീർവാതക ഷെല്ലുകളും പ്രയോഗിക്കേണ്ടിവന്നു. ടൗണിൽ പ്രകടനം നടത്താനുള്ള വിദ്യാർഥികളുടെ നീക്കം പോലീസ് തടഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരേ വിദ്യാർഥികൾ കല്ലെറിയുകയായിരുന്നു. സംഘർഷത്തെത്തുടർന്ന് ലാൽചൗക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടു. മൗലാന ആസാദ് റോഡിലെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.
വിദ്യാർഥി സംഘർഷത്തെത്തുടർന്ന് കാഷ്മീരിലെ കോളജുകൾക്കും ഹയർ സെക്കൻഡറി സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.കാഷമീരിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ വിലക്കിയിട്ടുണ്ട്.