ജമ്മു: നിയന്ത്രണരേഖയിൽ രജൗരി ജില്ലയിൽ ഇന്ത്യൻ പോസ്റ്റുകൾക്കും ജനവാസ കേന്ദ്രങ്ങൾക്കും നേർക്ക് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ എട്ടു പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്നലെ രാവിലെ എട്ടിനായിരുന്നു നൗഷേര ഝാൻഗർ, ഷേർ മകേദി ഗ്രാമങ്ങളിൽ പാക്കിസ്ഥാൻ മോർട്ടാർ ആക്രമണം നടത്തിയത്.
ഇന്ത്യൻ സൈന്യത്തിന്റെ മോർട്ടാർ ഷെൽ പാക്കിസ്ഥാൻ ആർമി ക്യാന്പിൽ പതിച്ചതാണു പാക് പക്ഷത്ത് എട്ടു പേരുടെ മരണത്തിനു കാരണമായതെന്ന് സൈനികവൃത്തങ്ങൾ വ്യക്തമാക്കി. പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തിക്കാൻ പാക്കിസ്ഥാനി ഹെലികോപ്റ്ററുകളും ആംബുലൻസുകളും പോകുന്നത് അതിർത്തിയിൽ ദൃശ്യമായിരുന്നു.
നിയന്ത്രണരേഖയിൽ ഇന്നലെ രാവിലെ ഇന്ത്യൻ സൈന്യം നടത്തിയ മോർട്ടാർ ആക്രമണത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു പേർക്കു പരിക്കേറ്റതായി പാക്കിസ്ഥാൻ പത്രം ഡോൺ റിപ്പോർട്ട് ചെയ്തു.
ഈ മാസം ആറാം തവണയാണ് പാക്കിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്കു നേർക്ക് ആക്രമണം നടത്തുന്നത്. നൂറിലധികം ഭീകരർ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻഒരുങ്ങിയിരിക്കുകയാണെന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പു നല്കിയിരുന്നു.
ഇന്ത്യൻ സൈന്യത്തിന്റെ മോർട്ടാർ ഷെൽ പാക്കിസ്ഥാൻ ആർമി ക്യാന്പിൽ പതിച്ചതാണു പാക് പക്ഷത്ത് എട്ടു പേരുടെ മരണത്തിനു കാരണമായതെന്ന് സൈനികവൃത്തങ്ങൾ വ്യക്തമാക്കി. പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തിക്കാൻ പാക്കിസ്ഥാനി ഹെലികോപ്റ്ററുകളും ആംബുലൻസുകളും പോകുന്നത് അതിർത്തിയിൽ ദൃശ്യമായിരുന്നു.
നിയന്ത്രണരേഖയിൽ ഇന്നലെ രാവിലെ ഇന്ത്യൻ സൈന്യം നടത്തിയ മോർട്ടാർ ആക്രമണത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു പേർക്കു പരിക്കേറ്റതായി പാക്കിസ്ഥാൻ പത്രം ഡോൺ റിപ്പോർട്ട് ചെയ്തു.
ഈ മാസം ആറാം തവണയാണ് പാക്കിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്കു നേർക്ക് ആക്രമണം നടത്തുന്നത്. നൂറിലധികം ഭീകരർ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻഒരുങ്ങിയിരിക്കുകയാണെന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പു നല്കിയിരുന്നു.