ന്യൂഡൽഹി: രണ്ടില ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന കേസിൽ അണ്ണാ ഡിഎംകെ ശശികല വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും ശശികലയുടെ അനന്തിരവനുമായ ടി.ടി.വി. ദിനകരനെതിരേ ഡൽഹി പോലീസ് കേസെടുത്തു.
കൈക്കൂലി നൽകുന്നതിനായി കൊണ്ടുവന്ന 1.3 കോടി രൂപയുമായി ഇടനിലക്കാരൻ സുകേശ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ദിനകരനെയും പ്രതിയാക്കി ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. ദിനകരനുമായി സുകേശിന് അടുത്ത ബന്ധമുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മധുർ വർമ വ്യക്തമാക്കി.
ജയലളിതയുടെ മരണത്തിനു പിന്നാലെ അണ്ണാ ഡിഎംകെ പാർട്ടിയുടെ അവകാശ തർക്കത്തെ ത്തുടർന്ന് പാർട്ടി ചിഹ്നമായ രണ്ടില കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. ജയലളിതയുടെ മണ്ഡലമായ ആർ.കെ. നഗറിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ശശികല വിഭാഗം വ്യാപകമായി പണം വിതരണം ചെയ്തെന്നു കണ്ടെത്തിയതോടെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആർകെ നഗറിലെ ശശികല വിഭാഗം സ്ഥാനാർഥി കൂടിയായ ടി.ടി.വി. ദിനകരനെതിരേ ഡൽഹി പോലീസ് കേസെടുത്തത്.
തെരഞ്ഞെടുപ്പ് കമ്മീഷനു കൈക്കൂലി നൽകുന്നതിനായി 1.3 കോടി രൂപയുമായി എത്തിയ സുകേശിനെ ഞായറാഴ്ച രാത്രിയാണ് ദക്ഷിണ ഡൽഹിയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. പണവും ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. കമ്മീഷനെ സ്വാധീനിച്ച് രണ്ടില ചിഹ്നം നേടിത്തന്നാൽ 50 കോടി രൂപ പ്രതിഫലം നൽകാമെന്നാണ് ദിനകരൻ വാഗ്ദാനം ചെയ്തതെന്നു സുകേശ് മൊഴി നൽകിയിട്ടുണ്ട്. ദിനകരനുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. ഇപ്പോൾ തമിഴ്നാട്ടിലുള്ള ദിനകരനു സമൻസ് അയച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വ്യക്തമാക്കി.
അതേസമയം, രണ്ടില ചിഹ്നത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ആരെ സ്വാധീനിക്കാനാണ് സുകേശ് ശ്രമിച്ചതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പോലീസ് തയാറായില്ല. രണ്ടില ചിഹ്നത്തിനായി 50 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണം ദിനകരൻ ചെന്നൈയിൽ നിഷേധിച്ചു. സുകേശ് ചന്ദ്രശേഖറിനെ അറിയില്ല. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ദിനകരൻ ആരോപിച്ചു. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ദിനകരന്റെ രാജി ആവശ്യപ്പെട്ട് ഒരു സംഘം മന്ത്രിമാരും എംഎൽഎമാരും പാളയത്തിൽ പടനീക്കുന്നതിനിടെയാണ് ദിനകരനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതും.
കൈക്കൂലി നൽകുന്നതിനായി കൊണ്ടുവന്ന 1.3 കോടി രൂപയുമായി ഇടനിലക്കാരൻ സുകേശ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ദിനകരനെയും പ്രതിയാക്കി ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. ദിനകരനുമായി സുകേശിന് അടുത്ത ബന്ധമുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മധുർ വർമ വ്യക്തമാക്കി.
ജയലളിതയുടെ മരണത്തിനു പിന്നാലെ അണ്ണാ ഡിഎംകെ പാർട്ടിയുടെ അവകാശ തർക്കത്തെ ത്തുടർന്ന് പാർട്ടി ചിഹ്നമായ രണ്ടില കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. ജയലളിതയുടെ മണ്ഡലമായ ആർ.കെ. നഗറിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ശശികല വിഭാഗം വ്യാപകമായി പണം വിതരണം ചെയ്തെന്നു കണ്ടെത്തിയതോടെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആർകെ നഗറിലെ ശശികല വിഭാഗം സ്ഥാനാർഥി കൂടിയായ ടി.ടി.വി. ദിനകരനെതിരേ ഡൽഹി പോലീസ് കേസെടുത്തത്.
തെരഞ്ഞെടുപ്പ് കമ്മീഷനു കൈക്കൂലി നൽകുന്നതിനായി 1.3 കോടി രൂപയുമായി എത്തിയ സുകേശിനെ ഞായറാഴ്ച രാത്രിയാണ് ദക്ഷിണ ഡൽഹിയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. പണവും ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. കമ്മീഷനെ സ്വാധീനിച്ച് രണ്ടില ചിഹ്നം നേടിത്തന്നാൽ 50 കോടി രൂപ പ്രതിഫലം നൽകാമെന്നാണ് ദിനകരൻ വാഗ്ദാനം ചെയ്തതെന്നു സുകേശ് മൊഴി നൽകിയിട്ടുണ്ട്. ദിനകരനുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. ഇപ്പോൾ തമിഴ്നാട്ടിലുള്ള ദിനകരനു സമൻസ് അയച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വ്യക്തമാക്കി.
അതേസമയം, രണ്ടില ചിഹ്നത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ആരെ സ്വാധീനിക്കാനാണ് സുകേശ് ശ്രമിച്ചതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പോലീസ് തയാറായില്ല. രണ്ടില ചിഹ്നത്തിനായി 50 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണം ദിനകരൻ ചെന്നൈയിൽ നിഷേധിച്ചു. സുകേശ് ചന്ദ്രശേഖറിനെ അറിയില്ല. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ദിനകരൻ ആരോപിച്ചു. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ദിനകരന്റെ രാജി ആവശ്യപ്പെട്ട് ഒരു സംഘം മന്ത്രിമാരും എംഎൽഎമാരും പാളയത്തിൽ പടനീക്കുന്നതിനിടെയാണ് ദിനകരനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതും.