ന്യൂഡൽഹി: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് ഇത്തവണ എൽഡിഎഫിനു ലഭിച്ചു. വോട്ട് ശതമാനത്തിലും വർധനയുണ്ടായി. കടുത്ത മത്സരം ഉണ്ടായതിനാൽ യുഡിഎഫിന് ഉദ്ദേശിച്ച നേട്ടമുണ്ടാക്കാനായില്ല.
യുഡിഎഫിന്റെ വോട്ട് ശതമാനത്തിൽ കുറവുണ്ടായി. ബിജെപിയും പിറകോട്ടു പോയി. ഈ തെരഞ്ഞെടുപ്പിൽ നിശബ്ദരായിരുന്ന രണ്ടു പാർട്ടികളുണ്ട്. എസ്ഡിപിഐയും വെൽഫയർ പാർട്ടിയും. അവർ സ്ഥാനാർഥികളെ നിർത്താതിരുന്നതു കാണാതിരിക്കാനാവില്ല. എസ്ഡിപിഐയും വെൽഫയർ പാർട്ടിയും കൂടെ ചേർന്നിട്ടും യുഡിഎഫിനു വലിയ നേട്ടമുണ്ടായിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
യുഡിഎഫിന്റെ വോട്ട് ശതമാനത്തിൽ കുറവുണ്ടായി. ബിജെപിയും പിറകോട്ടു പോയി. ഈ തെരഞ്ഞെടുപ്പിൽ നിശബ്ദരായിരുന്ന രണ്ടു പാർട്ടികളുണ്ട്. എസ്ഡിപിഐയും വെൽഫയർ പാർട്ടിയും. അവർ സ്ഥാനാർഥികളെ നിർത്താതിരുന്നതു കാണാതിരിക്കാനാവില്ല. എസ്ഡിപിഐയും വെൽഫയർ പാർട്ടിയും കൂടെ ചേർന്നിട്ടും യുഡിഎഫിനു വലിയ നേട്ടമുണ്ടായിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.