ജക്കാർത്ത: ബുധനാഴ്ച നടക്കുന്ന ജക്കാർത്ത ഗവർണർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ബൂത്തുകൾക്ക് കാവൽനിൽക്കാനൊരുങ്ങുന്ന തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾക്കെതിരേ പോലീസ്. പോളിംഗ് ബൂത്തുകൾക്കു മുന്നിൽ സംഘം ചേരാൻ അനുവദിക്കില്ലെന്ന് ഇന്തോനേഷ്യൻ പോലീസ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ രൂപപ്പെടുന്നതു തടയാനാണു തീവ്ര ഇസ്ലാമികഗ്രൂപ്പുകളുടെ സംഘം പോളിംഗ് ബൂത്തുകൾക്ക് കാവൽ ഏർപ്പെടുത്താൻ ഒരുങ്ങിയത്.നൂറോളം നിരീഷകരെ ഓരോ പോളിംഗ് ബൂത്തിലും കാവൽനിർത്താനായിരുന്നു പദ്ധതി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ രൂപപ്പെടുന്നതു തടയാനാണു തീവ്ര ഇസ്ലാമികഗ്രൂപ്പുകളുടെ സംഘം പോളിംഗ് ബൂത്തുകൾക്ക് കാവൽ ഏർപ്പെടുത്താൻ ഒരുങ്ങിയത്.നൂറോളം നിരീഷകരെ ഓരോ പോളിംഗ് ബൂത്തിലും കാവൽനിർത്താനായിരുന്നു പദ്ധതി.