ഡമാസ്കസ്: സിറിയയിൽ അഭയാർഥി ബസുകൾക്കു നേരേയുണ്ടായ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 126 ആയി. കൊല്ലപ്പെട്ടവരിൽ 70 കുട്ടികളും ഉൾപ്പെടുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വിമത നിയന്ത്രണത്തിലായിരുന്ന രണ്ടു ഷിയ പട്ടണങ്ങളിൽനിന്ന് ഒഴിപ്പിച്ചവരെ ആലപ്പോയിലേക്ക് കൊണ്ടുവരുന്നതിനിടെ പടിഞ്ഞാറൻ പട്ടണമായ റഷിദിനിലാണു ബസുകളെ ലക്ഷ്യമിട്ട് ചാവേർ ഭടൻ കാർബോംബാക്രമണം നടത്തിയത്. ഫുവ, കഫ്രയ എന്നിവിടങ്ങളിൽനിന്നുള്ള അഭയാർഥികളാണു കൊല്ലപ്പെട്ടത്. സ്ഫോടകവസ്തുക്കൾ നിറച്ച കാർ ബസുകളിൽ ഇടിച്ചുകയറ്റുകയായിരുന്നു.
നൂറുകണക്കിനാളുകൾക്കു പരിക്കേറ്റതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നു സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു. തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് സിറിയൻ ടിവി റിപ്പോർട്ട് ചെയ്തു. ആലപ്പോയുടെ സർക്കാർ നിയന്ത്രണമേഖലകളിലേക്കു പലായനം നടത്താൻ നിരവധി പേരാണ് ഫുവ, കഫ്രയ മേഖലകളിൽ കാത്തുനിൽക്കുന്നത്.
ഭീകരാക്രമണത്തെത്തുടർന്ന് മുടങ്ങിയ ജനങ്ങളെ ഒഴിപ്പിക്കൽ പുനരാരംഭിച്ചതായി സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു.
വിമത നിയന്ത്രണത്തിലായിരുന്ന രണ്ടു ഷിയ പട്ടണങ്ങളിൽനിന്ന് ഒഴിപ്പിച്ചവരെ ആലപ്പോയിലേക്ക് കൊണ്ടുവരുന്നതിനിടെ പടിഞ്ഞാറൻ പട്ടണമായ റഷിദിനിലാണു ബസുകളെ ലക്ഷ്യമിട്ട് ചാവേർ ഭടൻ കാർബോംബാക്രമണം നടത്തിയത്. ഫുവ, കഫ്രയ എന്നിവിടങ്ങളിൽനിന്നുള്ള അഭയാർഥികളാണു കൊല്ലപ്പെട്ടത്. സ്ഫോടകവസ്തുക്കൾ നിറച്ച കാർ ബസുകളിൽ ഇടിച്ചുകയറ്റുകയായിരുന്നു.
നൂറുകണക്കിനാളുകൾക്കു പരിക്കേറ്റതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നു സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു. തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് സിറിയൻ ടിവി റിപ്പോർട്ട് ചെയ്തു. ആലപ്പോയുടെ സർക്കാർ നിയന്ത്രണമേഖലകളിലേക്കു പലായനം നടത്താൻ നിരവധി പേരാണ് ഫുവ, കഫ്രയ മേഖലകളിൽ കാത്തുനിൽക്കുന്നത്.
ഭീകരാക്രമണത്തെത്തുടർന്ന് മുടങ്ങിയ ജനങ്ങളെ ഒഴിപ്പിക്കൽ പുനരാരംഭിച്ചതായി സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു.