സ്വകാര്യ ബസ് ഇടിച്ച് സൈക്കിൾ യാത്രികൻ ഗുരുതരാവസ്ഥയിൽ

12:53 AM Apr 18, 2017 | Deepika.com
ചെറായി: ഗതാഗതക്കുരുക്കിനിടയിൽ തെറ്റായ ദിശയിൽ അമിതവേഗതയിൽ ഓവർടേക്ക് ചെയ്തു കയറിയ സ്വകാര്യ ബസ് ഇടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രക്കാരനായ പതിനഞ്ചുകാരനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര സ്വദേശി ജയചന്ദ്രന്‍റെ മകൻ ഘനശ്യാമിനാണ് അപകടം സംഭവിച്ചത്.
തലയ്ക്കും താടിയെല്ലിനും പരിക്കറ്റേ ഘനശ്യാം ഗരുതരാവസ്ഥയിലാണെന്ന് ഡോക്‌ടർമാർ പറഞ്ഞു. ഇന്നലെ രാവിലെ 10.30നു മുടിവെട്ടിയശേഷം സൈക്കിളിൽ തിരികെ വരുന്ന വഴി കുഴുപ്പിള്ളി സർവീസ് സഹകരണബാങ്കിനു മുന്നിൽ വെച്ചായിരുന്നു അപകടം. പറവൂർ - വൈപ്പിൻ- എറണാകുളം റൂട്ടിലെ ധനലക്ഷ്മി എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്.
അമിത വേഗതയിൽ അപകടകരമായി പായുന്ന ഈ ബസ് പലകുറി അപകടങ്ങൾ ഉണ്ടാക്കിയിട്ടുള്ളതായി പോലീസ് പറഞ്ഞു. ഞാറക്കൽ, മുനന്പം പോലീസ് സ്റ്റേഷനുകളിൽ നിരവധി പെറ്റിക്കേസുകൾ ഈ ബസിനെതിരേ എടുത്തിട്ടുള്ളതാണെന്നും പോലീസ് വ്യക്തമാക്കി.