മാനന്തവാടി: ആദിവാസി വിഭാഗത്തിൽ പെട്ട വൃദ്ധ ദന്പതിമാർക്ക് ബന്ധപ്പെട്ടവർ നീതി നിഷേധിക്കുന്നതായി പരാതി. ഒണ്ടയങ്ങാടി എടപ്പടിയിലാണ് എഴുപതു പിന്നിട്ട ദന്പതിമാരായ രാമനും ലക്ഷമിയും ദുരിതം പേറുന്നത്. 1994 ൽ സർക്കാർ ഇവിടെ 16 ആദിവാസി കുടുംബങ്ങൾക്കായി 13 സെന്റ് വീതം ഭൂമിക്ക് പട്ടയം നൽകിയിരുന്നു. അന്ന് പട്ടയം ലഭിച്ച ആദിവാസി കുടുംബങ്ങളിൽ രാമനും ഭാര്യ ലക്ഷമിയും മാത്രമാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്.
1996 മുതലാണ് രാമൻ ഇവിടെ താമസം തുടങ്ങിയത്. കമ്മന നിട്ടറ തറവാട്ടിലെ രാമൻ അതുവരെ ആറാട്ടുതറ ഇല്ലത്തുവയലിലെ പുറന്പോക്കിലാണ് കഴിഞ്ഞിരുന്നത്. പട്ടികവർഗ വികസന വകുപ്പിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് നിർമിച്ച വീട്ടിലാണ് രാമന്റെയും ലക്ഷ്മിയുടെയും താമസം. ഈ വീട് ചെറിയ മഴയെത്തിയാൽ പോലും ചോർന്നൊലിക്കും. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി ഇപ്പോൾ മാനന്തവാടി നഗരസഭയിൽ നിന്നും ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായി രാമൻ പറഞ്ഞു.
കുടിവെള്ള സൗകര്യമില്ലാത്തതാണ് ഇപ്പോൾ ഈ കുടുംബത്തിനു ദുരിതമാകുന്നത്. അരകിലോമീറ്റർ ദൂരമുള്ള സ്ഥലത്തുള്ള കുഴിയിൽ നിന്നാണ് തലച്ചുമടായി ഇപ്പോൾ വെള്ളമെത്തിക്കുന്നത്. ആദിവാസി വിഭാഗങ്ങളെ പരിഗണിച്ച് 1996 ൽ ഇവിടെ കുടിവെള്ള പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. ഇതിനായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച ടാങ്ക് ഇപ്പോഴും രാമന്റെ വീടിനു സമീപത്തായി ഉണ്ട്. വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതാനായി സ്ഥാപിച്ച പൈപ്പുലൈനുകൾ മുറിച്ചു മാറ്റി ചിലർ തോട്ടങ്ങളിലും മറ്റും വെള്ളം നനയ്ക്കുകയാണ് ചെയ്തതെന്ന് രാമൻ പറഞ്ഞു.
ഭിന്നശേഷിയുള്ള ലക്ഷ്മിയെയാണ് രാമൻ വിവാഹം ചെയ്തത്. ഇവർക്ക് മക്കളൊന്നുമില്ല. വർഷങ്ങൾക്കു മുൻപ് സംഭവിച്ച അപകടത്തിൽ ലക്ഷ്മിയുടെ കാലിനു സാരമായി പരിക്കേറ്റിരുന്നു. വെള്ളം ശേഖരിക്കാൻ പോയ ലക്ഷ്മി തലച്ചുമടായി വെള്ളം കൊണ്ടു വരുന്പോൾ സമീപത്തെ ക്വാറിയിലേക്ക് വന്ന ടിപ്പർ ലോറി കയറിയിറങ്ങിയാണ് അപകടമുണ്ടായതെന്ന് ലക്ഷ്മി പറഞ്ഞു. വർഷങ്ങളോളം ജില്ലാ ആശുപത്രിയിൽ ചികിത്സ നടത്തിയാണ് എഴുന്നേറ്റു നടക്കാൻ ലക്ഷ്മിയെ പ്രാപ്തയാക്കിയത്. മരുന്നുകൾ ഇപ്പോഴും കഴിക്കുന്നുണ്ട്. മരുന്നിനും ആശുപത്രിച്ചിലവുകൾക്കുമായി ആഴ്ചയിൽ 1500 രൂപയോളം ചെലവു വരുന്നതായി രാമൻ പറഞ്ഞു. കാലിനു സ്വാധീനക്കുറവായതിനാൽ ലക്ഷ്മിക്ക് വീട്ടുജോലികൾ കൂടി ചെയ്യാൻ സാധ്യമല്ല.
ആദിവാസി വിഭാഗത്തിൽ പെട്ടയാളായതിനാൽ പ്രദേശവാസികൾ അവഗണനയോടെയാണ് കാണുന്നതെന്ന് രാമൻ പറഞ്ഞു. വഴി നടക്കുന്പോൾ മോശമായ രീതിയിൽ ഇവർ പെരുമാറുന്നതായും ഇദ്ദേഹം ആരോപിച്ചു. 2013 ലാണ് ടിപ്പർ കയറി ലക്ഷ്മിക്ക് അപടകം സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ട് മോട്ടോർ ആക്സിഡന്റ് ക്രൈം ട്രബ്യൂണലിൽ കേസ് ഫയൽ ചെയ്തെങ്കിലും നഷ്ടപരിഹാര തുക ഇതുവരെ ലഭിച്ചില്ലെന്ന് രാമൻ പറഞ്ഞു. ലക്ഷ്മിക്ക് ഭിന്നശേഷി പെൻഷനും രാമനു വയോജന പെൻഷനും ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും യഥാസമയം ലഭിക്കുന്നില്ല. ടൗണിൽ ലോട്ടറി വിറ്റും മറ്റുമാണ് ഉപജീവനത്തിലുള്ള വഴി ഈ കുടുംബം കണ്ടെത്തുന്നത്.
1996 മുതലാണ് രാമൻ ഇവിടെ താമസം തുടങ്ങിയത്. കമ്മന നിട്ടറ തറവാട്ടിലെ രാമൻ അതുവരെ ആറാട്ടുതറ ഇല്ലത്തുവയലിലെ പുറന്പോക്കിലാണ് കഴിഞ്ഞിരുന്നത്. പട്ടികവർഗ വികസന വകുപ്പിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് നിർമിച്ച വീട്ടിലാണ് രാമന്റെയും ലക്ഷ്മിയുടെയും താമസം. ഈ വീട് ചെറിയ മഴയെത്തിയാൽ പോലും ചോർന്നൊലിക്കും. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി ഇപ്പോൾ മാനന്തവാടി നഗരസഭയിൽ നിന്നും ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായി രാമൻ പറഞ്ഞു.
കുടിവെള്ള സൗകര്യമില്ലാത്തതാണ് ഇപ്പോൾ ഈ കുടുംബത്തിനു ദുരിതമാകുന്നത്. അരകിലോമീറ്റർ ദൂരമുള്ള സ്ഥലത്തുള്ള കുഴിയിൽ നിന്നാണ് തലച്ചുമടായി ഇപ്പോൾ വെള്ളമെത്തിക്കുന്നത്. ആദിവാസി വിഭാഗങ്ങളെ പരിഗണിച്ച് 1996 ൽ ഇവിടെ കുടിവെള്ള പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. ഇതിനായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച ടാങ്ക് ഇപ്പോഴും രാമന്റെ വീടിനു സമീപത്തായി ഉണ്ട്. വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതാനായി സ്ഥാപിച്ച പൈപ്പുലൈനുകൾ മുറിച്ചു മാറ്റി ചിലർ തോട്ടങ്ങളിലും മറ്റും വെള്ളം നനയ്ക്കുകയാണ് ചെയ്തതെന്ന് രാമൻ പറഞ്ഞു.
ഭിന്നശേഷിയുള്ള ലക്ഷ്മിയെയാണ് രാമൻ വിവാഹം ചെയ്തത്. ഇവർക്ക് മക്കളൊന്നുമില്ല. വർഷങ്ങൾക്കു മുൻപ് സംഭവിച്ച അപകടത്തിൽ ലക്ഷ്മിയുടെ കാലിനു സാരമായി പരിക്കേറ്റിരുന്നു. വെള്ളം ശേഖരിക്കാൻ പോയ ലക്ഷ്മി തലച്ചുമടായി വെള്ളം കൊണ്ടു വരുന്പോൾ സമീപത്തെ ക്വാറിയിലേക്ക് വന്ന ടിപ്പർ ലോറി കയറിയിറങ്ങിയാണ് അപകടമുണ്ടായതെന്ന് ലക്ഷ്മി പറഞ്ഞു. വർഷങ്ങളോളം ജില്ലാ ആശുപത്രിയിൽ ചികിത്സ നടത്തിയാണ് എഴുന്നേറ്റു നടക്കാൻ ലക്ഷ്മിയെ പ്രാപ്തയാക്കിയത്. മരുന്നുകൾ ഇപ്പോഴും കഴിക്കുന്നുണ്ട്. മരുന്നിനും ആശുപത്രിച്ചിലവുകൾക്കുമായി ആഴ്ചയിൽ 1500 രൂപയോളം ചെലവു വരുന്നതായി രാമൻ പറഞ്ഞു. കാലിനു സ്വാധീനക്കുറവായതിനാൽ ലക്ഷ്മിക്ക് വീട്ടുജോലികൾ കൂടി ചെയ്യാൻ സാധ്യമല്ല.
ആദിവാസി വിഭാഗത്തിൽ പെട്ടയാളായതിനാൽ പ്രദേശവാസികൾ അവഗണനയോടെയാണ് കാണുന്നതെന്ന് രാമൻ പറഞ്ഞു. വഴി നടക്കുന്പോൾ മോശമായ രീതിയിൽ ഇവർ പെരുമാറുന്നതായും ഇദ്ദേഹം ആരോപിച്ചു. 2013 ലാണ് ടിപ്പർ കയറി ലക്ഷ്മിക്ക് അപടകം സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ട് മോട്ടോർ ആക്സിഡന്റ് ക്രൈം ട്രബ്യൂണലിൽ കേസ് ഫയൽ ചെയ്തെങ്കിലും നഷ്ടപരിഹാര തുക ഇതുവരെ ലഭിച്ചില്ലെന്ന് രാമൻ പറഞ്ഞു. ലക്ഷ്മിക്ക് ഭിന്നശേഷി പെൻഷനും രാമനു വയോജന പെൻഷനും ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും യഥാസമയം ലഭിക്കുന്നില്ല. ടൗണിൽ ലോട്ടറി വിറ്റും മറ്റുമാണ് ഉപജീവനത്തിലുള്ള വഴി ഈ കുടുംബം കണ്ടെത്തുന്നത്.