പുൽപ്പള്ളി: വേനൽമഴ പെയ്തിട്ടും ഇഞ്ചിവിത്ത് വാങ്ങാൻ ആളില്ലാത്തത് ഇഞ്ചികർഷകരെ പ്രതിസന്ധിയിലാക്കുന്നു. നടീൽ സീസണിൽ വിത്ത് ഇഞ്ചിക്ക് നല്ലവില ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. ഇഞ്ചിയുടെ വിലയിടിവിനെ തുടർന്നാണ് ആവശ്യക്കാർ എത്താത്തത്.
വിത്ത് ഇഞ്ചിക്ക് 2000 രൂപയ്ക്ക് പോലും വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്. മുൻവർഷങ്ങളിലെല്ലാം നടീൽ സീസണിൽ വിത്ത് വാങ്ങാൻ വിത്ത് അന്വേഷിച്ച് പരക്കം പാഞ്ഞിരുന്ന കർഷകർ ഇഞ്ചിയുടെ വിലയിടിവും സാന്പത്തിക പ്രതിസന്ധിയും മൂലം കൃഷിയിൽ നിന്ന് പിൻമാറേണ്ട അവസ്ഥയാണ്. സാധാരണ മുൻ വർഷങ്ങളിൽ ഇഞ്ചിവില കുറഞ്ഞപ്പോൾ പോലും വിത്ത് ഇഞ്ചിക്ക് നല്ല വില ലഭിക്കാറുണ്ടായിരുന്നു.
മുള്ളൻകൊല്ലി, പുൽപ്പള്ളി മേഖലകളിൽ ഭൂരിഭാഗം കർഷകരുടെ കൃഷിയിടങ്ങളും പുതുമഴ ചെയ്തതോടെ ഇഞ്ചി കൃഷി ചെയ്ത കർഷകർ ഇഞ്ചികൃഷിയിൽ പൂർണമായും പിൻമാറുന്ന സാഹചര്യമാണ് കാണുന്നത്.
വരൾച്ചയും സാന്പത്തിക പ്രതിസന്ധിയും തൊഴിലാളി ക്ഷാമവും ഇഞ്ചിയുടെ വിലയിടിവുമാണ് ഇഞ്ചിവിത്തിന് ആവശ്യക്കാരില്ലാതാകാൻ കാരണം. ഇഞ്ചിക്ക് ആവശ്യക്കാരില്ലാതെ വന്നാൽ സാധാരണ വിലയ്ക്ക് പൊതുമാർക്കറ്റിൽ കൊടുക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് കർഷകർ.
വിത്ത് ഇഞ്ചിക്ക് 2000 രൂപയ്ക്ക് പോലും വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്. മുൻവർഷങ്ങളിലെല്ലാം നടീൽ സീസണിൽ വിത്ത് വാങ്ങാൻ വിത്ത് അന്വേഷിച്ച് പരക്കം പാഞ്ഞിരുന്ന കർഷകർ ഇഞ്ചിയുടെ വിലയിടിവും സാന്പത്തിക പ്രതിസന്ധിയും മൂലം കൃഷിയിൽ നിന്ന് പിൻമാറേണ്ട അവസ്ഥയാണ്. സാധാരണ മുൻ വർഷങ്ങളിൽ ഇഞ്ചിവില കുറഞ്ഞപ്പോൾ പോലും വിത്ത് ഇഞ്ചിക്ക് നല്ല വില ലഭിക്കാറുണ്ടായിരുന്നു.
മുള്ളൻകൊല്ലി, പുൽപ്പള്ളി മേഖലകളിൽ ഭൂരിഭാഗം കർഷകരുടെ കൃഷിയിടങ്ങളും പുതുമഴ ചെയ്തതോടെ ഇഞ്ചി കൃഷി ചെയ്ത കർഷകർ ഇഞ്ചികൃഷിയിൽ പൂർണമായും പിൻമാറുന്ന സാഹചര്യമാണ് കാണുന്നത്.
വരൾച്ചയും സാന്പത്തിക പ്രതിസന്ധിയും തൊഴിലാളി ക്ഷാമവും ഇഞ്ചിയുടെ വിലയിടിവുമാണ് ഇഞ്ചിവിത്തിന് ആവശ്യക്കാരില്ലാതാകാൻ കാരണം. ഇഞ്ചിക്ക് ആവശ്യക്കാരില്ലാതെ വന്നാൽ സാധാരണ വിലയ്ക്ക് പൊതുമാർക്കറ്റിൽ കൊടുക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് കർഷകർ.