+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോഡ് വികസനത്തിൽ പുൽപ്പള്ളി മേഖലയ്ക്ക് അവഗണന

പുൽപ്പള്ളി: ജില്ലയിൽ ഏറ്റവും കൂടുതൽ റോഡുകളുള്ള പുൽപ്പള്ളി മേഖലയിലെ റോഡ് നവീകരണത്തോട് അധികൃതർ മുഖം തിരിക്കുന്നു. മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി പഞ
റോഡ് വികസനത്തിൽ പുൽപ്പള്ളി  മേഖലയ്ക്ക് അവഗണന
പുൽപ്പള്ളി: ജില്ലയിൽ ഏറ്റവും കൂടുതൽ റോഡുകളുള്ള പുൽപ്പള്ളി മേഖലയിലെ റോഡ് നവീകരണത്തോട് അധികൃതർ മുഖം തിരിക്കുന്നു.
മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി പഞ്ചായത്തുകളിലെ പല പ്രധാനപാതകളും പാടെ തകർന്നു. മരാമത്ത് വകുപ്പിൽ മാറിമാറി വരുന്ന ഉദ്യോഗസ്ഥർ നേതാക്കൾ ശിപാർശ ചെയ്യുന്നതുമായ റോഡുകളെ മാത്രം തെരഞ്ഞെടുത്ത് ഫണ്ട് വകയിരുത്തുന്നു. പല പ്രധാനപാതകളും അധികൃതരുടെ അനാസ്ഥയിൽ നന്നാക്കാതെ കിടക്കുകയാണ്. മുൻ മുഖ്യമന്ത്രി പ്രത്യേക താത്പര്യമെടുത്ത് നിർദ്ദേശം നൽകിയ മുള്ളൻകൊല്ലിയിലെ തീരദേശ പാതയുടെ നിർമാണത്തിൽ അധികൃകർ ഇപ്പോഴും അലംഭാവം തുടരുകയാണ്.
വനം വകുപ്പിന്‍റെ തടസമാണ് ഇതുവരെ കാരണമായത്. ഇത് പരിഹരിച്ച് സർക്കാർ ഉത്തരവിറക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉറപ്പു നൽകിയതാണ്. ആറ് വർഷം മുന്പ് മരാമത്ത് വകുപ്പ് ഏറ്റെടുത്തുവെന്നറിയിച്ച് സർക്കാർ വിജ്ഞാപനമിറക്കിയ പല റോഡുകളും മരാമത്ത് ഉദ്യോഗസ്ഥർ ഇതുവരെ കണ്ടിട്ടില്ല. ടാറിംഗ് നടത്തുന്നവർ പണി പൂർത്തീകരിച്ച് ബില്ല് മാറി സ്ഥലം വിടുന്നു. റോഡ് വക്കിലെ അഴുക്കുചാൽ വൃത്തിയാക്കി റോഡിലേക്ക് വെള്ളം കയറാതെ തിരിച്ചുവിടുന്നതിനും പ്രവൃത്തിയിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ റോഡ് നിർമിക്കുന്നവർ ഇതെല്ലാം ഒഴിവാക്കുന്നു. ബസ് സർവീസുള്ള പല പ്രധാനപാതകളും വൻകുഴികളും ചുലുകളുമായി.
ഗ്രാമീണ പാതകളെ അധികൃതർ തീർത്തും അവഗണിക്കുകയാണ്. ജനപ്രതിനിധികൾ റോഡ് നവീകരണത്തിൽ വേണ്ട ശ്രദ്ധ ചെലുത്തുന്നില്ലെന്നും പരാതിയുണ്ട്. റോഡ് നിർമാണത്തിന് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.