+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉത്തരകൊറിയയ്ക്കെതിരേ സഹായിച്ചാൽ ചൈനയുമായി വാണിജ്യ ധാരണ: ട്രംപ്

വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയൻ വിഷയത്തിൽ സഹായിച്ചാൽ ചൈനയുമായി നല്ല വാണിജ്യധാരണ ഉണ്ടാക്കാമെന്നു യുഎസ്
ഉത്തരകൊറിയയ്ക്കെതിരേ സഹായിച്ചാൽ ചൈനയുമായി  വാണിജ്യ ധാരണ: ട്രംപ്
വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയൻ വിഷയത്തിൽ സഹായിച്ചാൽ ചൈനയുമായി നല്ല വാണിജ്യധാരണ ഉണ്ടാക്കാമെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയ അണ്വായുധമോ ബാലിസ്റ്റിക് മിസൈലോ പരീക്ഷിക്കരുതെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്.

കഴിഞ്ഞയാഴ്ച ഫ്ളോറിഡയിൽ നടന്ന കൂടിക്കാഴ്ചയിൽ ട്രംപ് ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗിനോട് ഇക്കാര്യം പറഞ്ഞിരുന്നു. അതിനുശേഷം ചൈന ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉനിനു താക്കീത് നൽകിയതായാണു സൂചന.ഉത്തരകൊറിയയ്ക്കുവേണ്ട പെട്രോളിയം മുഴുവൻ നൽകുന്നതു ചൈനയാണ്. അതു നിർത്തിയാൽ ഉത്തരകൊറിയ പ്രശ്നത്തിലാകും.

യുഎൻ ഉപരോധം മറികടക്കാൻ പെട്രോളിയം ഉത്പന്നങ്ങൾ നൽകുന്നതു സഹായമായിട്ടാണു ചൈന രേഖപ്പെടുത്തുന്നത്. ഉത്തരകൊറിയയിൽനിന്നു കൽക്കരി വാങ്ങുന്നതു ചൈന നിർത്തുകയും ചെയ്തു.

സിറിയയിലെ അമേരിക്കൻ ആക്രമണത്തെ അപലപിക്കുന്ന പ്രമേയം യുഎൻ സെക്യൂരിറ്റി കൗൺസിലിൽ വന്നപ്പോൾ ചൈന വോട്ടിംഗിൽനിന്നു വിട്ടുനിന്നു. ചൈന അമേരിക്കൻ നിലപാടുകൾക്ക് എതിരു നിൽക്കണ്ട എന്നു തീരുമാനിച്ചതായാണു പലരും കണക്കാക്കുന്നത്.