മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ പോലീസിനെതിരേ ആഞ്ഞടിച്ച് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. പോലീസിനെതിരേ ഗുരുതരമായ ആരോപണങ്ങൾ നിരത്തിയ കുടുംബം ഇതുസംബന്ധിച്ച് മജിസ്ട്രേറ്റിന് മൊഴി നൽകുകയും ചെയ്തു.
താമിർ ജിഫ്രിയെ താനൂരിൽനിന്ന് അർധ രാത്രിയിൽ കസ്റ്റഡിയിലെടുത്തെന്നാണ് പോലീസ് വാദം. എന്നാൽ ചേളാരിയിൽനിന്നു വൈകീട്ട് അഞ്ചിന് കസ്റ്റഡിയിലെടുത്തിരുന്നെന്നും താമസസ്ഥലത്തുനിന്ന് അടിവസ്ത്രത്തിലാണ് ജിഫ്രിയെ കൊണ്ടുപോയതെന്നും കുടുംബം ആരോപിക്കുന്നു.
ലഹരിമരുന്ന് കൈവശം വച്ച യുവാവിനെയും മറ്റു നാലുപേരെയും താനൂർ ദേവദാർ പാലത്തിന് സമീപത്ത് വച്ച് തിങ്കളാഴ്ച അർധരാത്രിയിൽ കസ്റ്റഡിയിലെടുത്തുവെന്നാണ് പോലീസ് ഭാഷ്യം. വൈകിട്ട് അഞ്ചിന് ചേളാരിയിലെ താമസസ്ഥലത്തുനിന്നു കസ്റ്റഡിയിലെടുത്തുവെന്നാണ് താമിർ ജിഫ്രിയുടെ സുഹൃത്ത് വെളിപ്പെടുത്തിയെന്ന് സഹോദരൻ പറയുന്നു.
പുലർച്ചെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചിട്ടും ചൊവ്വാഴ്ച രാവിലെ പത്തരയോടെ മാത്രമാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. പോലീസ് നടപടികൾക്കെതിരേ പരപ്പനങ്ങാടി മജിസ്ട്രേറ്റിന് ബന്ധുക്കൾ മൊഴി നൽകി.
സംഭവത്തിൽ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. ആരോപണ വിധേയരായ എട്ടു പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി ബുധനാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റെജി എം. കുന്നിപ്പറന്പനാണ് അന്വേഷണ ചുമതല.
ഡിവൈഎസ്പിയുടെ കീഴിലുള്ള എട്ടംഗ സംഘത്തെ കേസ് അന്വേഷണത്തിന് നിയോഗിച്ചുകൊണ്ട് ബുധനാഴ്ച സർക്കാർ പ്രത്യേക ഉത്തരവിറക്കി.
താമിർ ജിഫ്രിയെ താനൂരിൽനിന്ന് അർധ രാത്രിയിൽ കസ്റ്റഡിയിലെടുത്തെന്നാണ് പോലീസ് വാദം. എന്നാൽ ചേളാരിയിൽനിന്നു വൈകീട്ട് അഞ്ചിന് കസ്റ്റഡിയിലെടുത്തിരുന്നെന്നും താമസസ്ഥലത്തുനിന്ന് അടിവസ്ത്രത്തിലാണ് ജിഫ്രിയെ കൊണ്ടുപോയതെന്നും കുടുംബം ആരോപിക്കുന്നു.
ലഹരിമരുന്ന് കൈവശം വച്ച യുവാവിനെയും മറ്റു നാലുപേരെയും താനൂർ ദേവദാർ പാലത്തിന് സമീപത്ത് വച്ച് തിങ്കളാഴ്ച അർധരാത്രിയിൽ കസ്റ്റഡിയിലെടുത്തുവെന്നാണ് പോലീസ് ഭാഷ്യം. വൈകിട്ട് അഞ്ചിന് ചേളാരിയിലെ താമസസ്ഥലത്തുനിന്നു കസ്റ്റഡിയിലെടുത്തുവെന്നാണ് താമിർ ജിഫ്രിയുടെ സുഹൃത്ത് വെളിപ്പെടുത്തിയെന്ന് സഹോദരൻ പറയുന്നു.
പുലർച്ചെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചിട്ടും ചൊവ്വാഴ്ച രാവിലെ പത്തരയോടെ മാത്രമാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. പോലീസ് നടപടികൾക്കെതിരേ പരപ്പനങ്ങാടി മജിസ്ട്രേറ്റിന് ബന്ധുക്കൾ മൊഴി നൽകി.
സംഭവത്തിൽ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. ആരോപണ വിധേയരായ എട്ടു പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി ബുധനാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റെജി എം. കുന്നിപ്പറന്പനാണ് അന്വേഷണ ചുമതല.
ഡിവൈഎസ്പിയുടെ കീഴിലുള്ള എട്ടംഗ സംഘത്തെ കേസ് അന്വേഷണത്തിന് നിയോഗിച്ചുകൊണ്ട് ബുധനാഴ്ച സർക്കാർ പ്രത്യേക ഉത്തരവിറക്കി.