ലക്നോ: ജ്ഞാൻവ്യാപി മസ്ജിദില്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സർവേയ്ക്ക് അനുമതി നൽകിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചു. ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന് മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ നിസാം പാഷ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിനു മുന്നിൽ ആവശ്യപ്പെട്ടു.
ജ്ഞാൻവ്യാപി മസ്ജിദില്‍ സർവേയ്ക്ക് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവിനെതിരെ തങ്ങൾ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. അടിയന്തവാദം കേൾക്കാൻ മെയിൽ അയച്ചിട്ടുണ്ടെന്നും സർവെ തടയണമെന്നും അഭിഭാഷകൻ നിസാം പാഷ ചീഫ് ജസ്റ്റീനോട് പറഞ്ഞു. താൻ ഉടനെ മെയിൽ പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റീസ് മറുപടി നൽകി.
മസ്ജിദില്‍ വെള്ളിയാഴ്ച സര്‍വേ തുടങ്ങാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ഇതിന് മുന്നോടിയായുള്ള നടപടികള്‍ പുരാവസ്തു വകുപ്പ് ആരംഭി ച്ചിട്ടുണ്ട്. സര്‍വേ അനുവദിച്ച് കൊണ്ട് ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് ഉണ്ടായതിന് പിന്നാലെയാണ് നീക്കം.
സര്‍വേ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നല്കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. നീതി ഉറപ്പാക്കാന്‍ ശാസ്ത്രീയ സര്‍വേ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഹിന്ദു ക്ഷേത്രത്തിന്റെ മുകളിലാണ് മസ്ജിദ് പണിതതെന്ന് ആരോപിച്ചുള്ള പരാതിയില്‍ ജൂലൈ 21നാണ് സര്‍വേ നടത്താന്‍ പുരാവസ്തു വകുപ്പിന് വരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. ഇതിനെതിരേ മസ്ജിദ് കമ്മിറ്റി നല്കിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.
ജ്ഞാൻവ്യാപി മസ്ജിദില്‍ സർവേയ്ക്ക് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവിനെതിരെ തങ്ങൾ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. അടിയന്തവാദം കേൾക്കാൻ മെയിൽ അയച്ചിട്ടുണ്ടെന്നും സർവെ തടയണമെന്നും അഭിഭാഷകൻ നിസാം പാഷ ചീഫ് ജസ്റ്റീനോട് പറഞ്ഞു. താൻ ഉടനെ മെയിൽ പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റീസ് മറുപടി നൽകി.
മസ്ജിദില്‍ വെള്ളിയാഴ്ച സര്‍വേ തുടങ്ങാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ഇതിന് മുന്നോടിയായുള്ള നടപടികള്‍ പുരാവസ്തു വകുപ്പ് ആരംഭി ച്ചിട്ടുണ്ട്. സര്‍വേ അനുവദിച്ച് കൊണ്ട് ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് ഉണ്ടായതിന് പിന്നാലെയാണ് നീക്കം.
സര്‍വേ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നല്കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. നീതി ഉറപ്പാക്കാന്‍ ശാസ്ത്രീയ സര്‍വേ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഹിന്ദു ക്ഷേത്രത്തിന്റെ മുകളിലാണ് മസ്ജിദ് പണിതതെന്ന് ആരോപിച്ചുള്ള പരാതിയില്‍ ജൂലൈ 21നാണ് സര്‍വേ നടത്താന്‍ പുരാവസ്തു വകുപ്പിന് വരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. ഇതിനെതിരേ മസ്ജിദ് കമ്മിറ്റി നല്കിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.