ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിൽ ഇന്നും ബഹളം. രാവിലെ സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി രംഗത്തുവന്നു. ഇതേ തുടർന്ന് ലോക്സഭ രണ്ടുവരെ നിർത്തിവച്ചു. പിന്നീട് സഭ സമ്മേളിച്ചപ്പോഴും ബഹളം തുടരുകയാണ്.
അതേസമയം, പാർലമെന്റ് നടപടികൾ തുടർച്ചയായി തടസപ്പെടുത്തുന്ന പ്രതിപക്ഷ നടപടികളിൽ പ്രതിഷേധിച്ച് സ്പീക്കർ ഓം ബിർള രാവിലെ സഭയിൽനിന്ന് വിട്ടുനിന്നെങ്കിലും ഉച്ചകഴിഞ്ഞ് തിരികെയെത്തി. സഭ നിയന്ത്രിക്കാൻ സ്പീക്കർ എത്തണമെന്ന് കോൺഗ്രസ് അഭ്യർഥിച്ചിരുന്നു.
രാജ്യസഭയിലും ശക്തമായ പ്രതിപക്ഷ ബഹളമാണ് ഇന്ന് അരങ്ങേറിയത്. പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ മണിപ്പുർ വിഷയത്തിൽ ചട്ടം 167 പ്രകാരമുള്ള ചർച്ചയ്ക്ക് തയാറാണെന്ന് രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകർ അറിയിച്ചു. ചർച്ചയ്ക്ക് സമയപരിധി ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പാർലമെന്റ് നടപടികൾ തുടർച്ചയായി തടസപ്പെടുത്തുന്ന പ്രതിപക്ഷ നടപടികളിൽ പ്രതിഷേധിച്ച് സ്പീക്കർ ഓം ബിർള രാവിലെ സഭയിൽനിന്ന് വിട്ടുനിന്നെങ്കിലും ഉച്ചകഴിഞ്ഞ് തിരികെയെത്തി. സഭ നിയന്ത്രിക്കാൻ സ്പീക്കർ എത്തണമെന്ന് കോൺഗ്രസ് അഭ്യർഥിച്ചിരുന്നു.
രാജ്യസഭയിലും ശക്തമായ പ്രതിപക്ഷ ബഹളമാണ് ഇന്ന് അരങ്ങേറിയത്. പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ മണിപ്പുർ വിഷയത്തിൽ ചട്ടം 167 പ്രകാരമുള്ള ചർച്ചയ്ക്ക് തയാറാണെന്ന് രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകർ അറിയിച്ചു. ചർച്ചയ്ക്ക് സമയപരിധി ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.